ആധാര്‍ കാര്‍ഡില്‍ വഴിയാധാരമായി പ്രവാസികള്‍. വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു. ഇതോടെ നാട്ടില്‍ ഒരുതരത്തിലുമുള്ള ഇടപാടുകളും നടത്താനാവാതെ പ്രതിസന്ധിയിലാണ് പ്രവാസികള്‍.
വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവർക്ക് മാത്രം ആധാർ കാർഡ് അനുവദിച്ചാൽ മതിയെന്നാണ് കേന്ദ്രസർക്കാർ നിലപാട്. 182 ദിവസത്തിലധികം വിദേശത്ത് താമസിക്കുന്നവരെയാണ് പ്രവാസികളായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് ആധാർ കാർഡിന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. എന്നാല്‍ നാട്ടിലെത്തി സിം കാർഡ് എടുക്കുന്നത് മുതൽ വിവാഹത്തിനുവരെ ആധാർ നിര്‍ബന്ധമാക്കിയതാണ് പ്രവാസികളെ വെട്ടിലാക്കിയത്. sot കെ.വി ഷംസുദ്ദീന്‍ സാമ്പത്തിക വിദഗ്ധന്‍ വിദേശ ഇന്ത്യക്കാരാണെന്ന് മറച്ച് വച്ച് ഒട്ടേറെ പ്രവാസികൾ ആധാർ കാർഡ് എടുത്തിട്ടുണ്ട്. ഇത് നൂലാമാലയാകുമോ എന്ന ആശങ്കയിലാണ് ഇങ്ങനെ ആധാർ എടുത്ത പ്രവാസികൾ. ഒന്നുകില്‍ വിദേശ ഇന്ത്യക്കാരെ കൂടി ഉള്‍പെടുത്തി തിരിച്ചറിയല്‍ രേഖയായ ആധാര്‍ ഏകോപിപ്പിക്കണം. അല്ലെങ്കില്‍ പ്രവാസികളെ ആധാറില്‍നിന്ന് ഒഴിവാക്കി എന്ന വിവരം പ്രാദേശിക ഭരണകൂടത്തിന് കൈമാറി പ്രശ്നം പരിഹരിക്കണം എന്നതാണ് പ്രവാസികളുടെ ആവശ്യം.