ജനാധിപത്യരാജ്യത്ത് എല്ലാവര്‍ക്കും എല്ലാം പറയാനുളള സ്വാതന്ത്ര്യമുണ്ടെന്ന് കമല്‍ഹാസന്‍. എന്ത് വേണ്ട എന്ന് പറയുന്നതും പ്രസക്തമാണ്. എന്നാല്‍ പറയുന്നത് കേള്‍ക്കാന്‍ പോലും സഹിഷ്ണുതയില്ല. കേരളത്തില്‍ പോലും ആ അനുഭവമുണ്ടെന്നും കമല്‍ഹാസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ തമിഴ്നാട്ടിലും സമാന അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.