നാക്കിന്റെ മൂർച്ചകൊണ്ട് പൊതുവിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒരു മടിയുമില്ല ജയാബച്ചനെന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്ന തരത്തിലാണ് ചില വാർത്തകൾ പുറത്തുവരുന്നത്. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ ഒരിക്കലും മുഖം കറുപ്പിക്കാത്ത അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യയ്ക്കും ചെറുതല്ലാത്ത തലവേദനകൾ സൃഷ്ടിക്കാറുണ്ട് ജയയുടെ ഈ എടുത്തു ചാട്ടം.
എത്ര പ്രകോപനപരമായ ചോദ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായാലും വളരെ ശാന്തമായ മറുപടിയാണ് ബിഗ്ബിയുടെയും മകന്റെയും മരുമകളുടെയും ഭാഗത്തു നിന്നുണ്ടാവാറുള്ളത്. ഇഷ ഡിയോളിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുക്കാൻ ഐശ്വര്യയും ജയാബച്ചനുമെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഐശ്വര്യയെക്കണ്ട ഫൊട്ടോഗ്രാഫർ ആവേശത്തോടെ ഐശ്യര്യയോടു ഫോട്ടോയ്ക്കു പോസ് ചെയ്യാനാവശ്യപ്പെട്ട് ആഷ് എന്ന് അഭിസംബോധന ചെയ്തു. അതു ജയാബച്ചന് തീരെ ഇഷ്ടപ്പെട്ടില്ല.
ഐശ്വര്യയെ ആഷ് എന്ന് അഭിസംബോധന ചെയ്യാൻ അവൾ നിന്റെ സഹപാഠിയാണോയെന്നായിരുന്നു ജയയുടെ ചോദ്യം. മാധ്യമപ്രവർത്തകരോടുള്ള അമ്മായിയമ്മയുടെ പെരുമാറ്റം കണ്ട് അമ്പരന്നു പോയെങ്കിലും നിർവികാരമായ ഒരു ഭാവം മുഖത്തു നിലനിർത്തി ആ സാഹചര്യത്തിൽ നിന്ന് എത്രയും പെട്ടന്ന് മാറിനിൽക്കാനാണ് ഐശ്വര്യ ശ്രമിച്ചതെന്നാണ് സംഭവത്തിനു ദൃക്സാക്ഷികളായവർ പറഞ്ഞത്.