സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്നശേഷം മദ്യവിൽപന കൂടിയപ്പോൾ ബിയർ വിൽപ്പന കുറഞ്ഞു. രണ്ടാഴ്ചക്കിടെ മാത്രം അധികം വിറ്റത് ഒരു ലക്ഷത്തി ഒൻപതിനായിരം ലീറ്റർ മദ്യം. എന്നാൽ ബിയറിന്റെ വിൽപനയിൽ അഞ്ചര ലക്ഷം ലീറ്റർ വരെ കുറവ്. അതേസമയം, ബവ്കോയുടെ മദ്യവിൽപ്പനശാലകൾ തുറക്കുന്നതിനെതിരെയുള്ള സമരത്തിനു പിന്നിൽ ബാർ ലോബിയാണന്ന് ആരോപിച്ച് എം.ഡി സർക്കാരിനു കത്തു നൽകി
പുതിയ മദ്യനയം നിലവിൽ വന്നശേഷം മദ്യത്തിന് ആവശ്യക്കാരേറിയപ്പോൾ ബിയറിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞു. മദ്യവിൽപ്പനയിൽ ബവ്റിജസ് കോർപ്പേഷന് 25 ശതമാനം മുതൽ 50 ശതമാനത്തിന്റെ വരെ വർധനയാണുണ്ടായി. ജൂലൈ മാസത്തെ പതിനാലു ദിവസം കൊണ്ട് വിറ്റഴിച്ചത് 7ലക്ഷത്തി 42000 കെയ്സ് മദ്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 7.21ലക്ഷം കെയ്സ് മദ്യം മാത്രം. ഒരു കെയ്സിൽ ഒൻപതു ലീറ്റർ മദ്യമാണുള്ളത്. അതായത് ഒരു ലക്ഷത്തി എൺപത്തി ഒൻപതിനായിരം ലീറ്റർ കൂടുതൽ. കഴിഞ്ഞവർഷ·ം ജൂലൈയിലെ ആദ്യം 14 ദിവസം 3.75ലക്ഷം കെയ്സ് ബിയർ വിറ്റപ്പോൾ ഇത്തവണ വിറ്റത് 3.14 കെയ്സ് മാത്രം അതായത് അഞ്ചു ലക്ഷത്തി നാൽപത്തി ഒൻപതിനായിരം ലീറ്റർ കുറവ്.
പൂട്ടിയ ബവ്റജിസ് കോർപറേഷന്റെ മദ്യവിൽപനശാലകൾ തുറക്കുന്നതിനതിരെ നടത്തുന്ന സമരങ്ങൾക്കു പിന്നിൽ ബാർലോബിയാണെന്ന് ബവ്കോ ആരോപിക്കുന്നു. ഇക്കാര്യം എം.ഡി രേഖാമൂലം സർക്കാരിനെ അറിയിച്ചു. ഇതിൽ രാഷ്ട്രീയ നേതാക്കന്മാർക്ക് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് കോർപറേഷന്റെ ആവശ്യപ്പെടുന്നു.ആകെയുള്ള മദ്യവിൽപ്പനശാലകളിൽ 60 എണ്ണമാണ് ഇനി ബവ്റിജസിന് തുറക്കാനുള്ളത്. പുതിയ മദ്യനയം അനുസരിച്ച് 23 പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ 143 ഹോട്ടലുകളിലാണ് പുതുതായി ബാർ പ്രവർത്തിക്കുന്നത്.ചില ഹോട്ടലുകൾ നക്ഷത്രപദവിയിലേക്കുയർത്തി തുറക്കാനുള്ള ശ്രമത്തിലുമാണ്.