E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Business

പട്ടയഭൂമി വിൽക്കുന്നതിനോ പണയപ്പെടുത്തുന്നതിനോ ഇനി തടസ്സമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kerala-government
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പട്ടയഭൂമി വിൽക്കാനും പണയം വയ്ക്കാനുമുള്ള വിലക്കുകളിൽ ഇളവുകളോടെ ഭൂപതിവു ചട്ടം (1964) ഭേഗഗതി ചെയ്തു സർക്കാർ വിജ്ഞാപനമിറക്കി. പട്ടയം ലഭിക്കാനുള്ള വരുമാന പരിധിയും എടുത്തുകളഞ്ഞു. കയ്യേറ്റ ഭൂമിക്കു പട്ടയം ലഭിക്കുന്നത് ഉൾപ്പെടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണു തീരുമാനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനായുള്ള നീക്കം നടന്നപ്പോൾ സിപിഎമ്മും സിപിഐയും ശക്തമായി എതിർത്തിരുന്നു. അന്നു സർക്കാർ പരിഗണിച്ചിരുന്നതിലും കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് ഇപ്പോഴത്തെ ഭേദഗതി. 

ഭൂപതിവു ചട്ടം ഭേദഗതി ഭേഗതി ചെയ്തതോടെ ഇനി റവന്യു വകുപ്പ് രണ്ടുതരം പട്ടയങ്ങൾ നൽകും– കൈവശ ഭൂമിക്കുള്ള പട്ടയവും സർക്കാർ ഭൂമി പുതുതായി പതിച്ചു നൽകുമ്പോഴുള്ള പട്ടയവും. യഥാർഥ കർഷകർക്ക് ആശ്വാസം നൽകുന്നതാണു ഭേദഗതി. എന്നാൽ ഈ പഴുത് ഉപയോഗിച്ചു കയ്യേറ്റക്കാർക്കും ഭൂമി സ്വന്തമാക്കാനാകുമെന്ന ആക്ഷേപമുണ്ട്. 

കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം ലഭിച്ചാൽ ഇനി മുതൽ അത് ഉടൻ വിൽക്കാം. ധനകാര്യ സ്ഥാപനങ്ങളിൽ പണയം വയ്ക്കുന്നതിനും തടസ്സമില്ല. പട്ടയം ലഭിക്കാനുള്ള വാർഷിക വരുമാന പരിധി 30,000 രൂപ എന്ന വ്യവസ്ഥയും റദ്ദാക്കി. 

സർക്കാരിന്റെ കൈവശമുള്ള ഭൂമി ഭൂരഹിതർക്കു നൽകുമ്പോഴുള്ളതാണു രണ്ടാമത്തെ പട്ടയം. ഈ ഭൂമി മറിച്ചുവിൽക്കാനുള്ള കാലപരിധി ഇതുവരെ 25 വർഷമായിരുന്നു. ഇനി 12 വർഷം കഴിയുമ്പോൾ വിൽക്കാം. പാവപ്പെട്ടവർക്കു നൽകിയ ഭൂമി അവരുടെ കൈവശംതന്നെ നിലനിർത്താനുള്ള സർക്കാരിന്റെ കരുതലാണ് ഇതോടെ ഇല്ലാതാകുന്നത്.