E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:46 AM IST

Facebook
Twitter
Google Plus
Youtube

More in Business

നോട്ടുനിരോധനത്തിൽ തീരില്ല, പ്രധാന ‘സാമ്പത്തിക തീരുമാനങ്ങള്‍’ ഇനിയുമെന്നു മോദി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narendra-modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച ‘പ്രധാനപ്പെട്ട തീരുമാനങ്ങൾ’ ഇനിയും പ്രതീക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ടുനിരോധനവും ജിഎസ്ടിയും മുന്നൊരുക്കങ്ങളില്ലാതെ നടത്തിയതിന്റെ ദുരിതഫലങ്ങളാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നതെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് മോദിയുടെ വാക്കുകളെത്തുന്നത്.

എല്ലാ പരിഷ്കാരങ്ങൾക്കും കനത്ത തീരുമാനങ്ങൾക്കും ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരായ പാതയിലാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഒട്ടേറെ സാമ്പത്തിക വിദഗ്ധർ തന്നെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്തു വന്ന കണക്കുകൾ പ്രകാരം കൽക്കരി, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയവയുടെ ഉൽപാദനത്തിൽ വൻ വർധനവാണുണ്ടായിരിക്കുന്നത്.

വിദേശ കമ്പനികൾ ഇന്ത്യയിൽ റെക്കോർഡ്തോതിലാണു നിക്ഷേപം നടത്തുന്നത്. 30,000 കോടി ഡോളറിൽ നിന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 40,000 കോടി ഡോളറിലെത്തിയിരിക്കുന്നു. സാമ്പത്തിക പരിഷ്കാരം സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ് ഇതുവരെയെടുത്തത്. അതു തുടരുകയും ചെയ്യും.

പരിഷ്കാരപാതയിലേക്കു മാറുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും നിലനിർത്തും. രാജ്യത്തു നിക്ഷേപം കൂട്ടാനും സാമ്പത്തിക വികസനത്തിനും സാധ്യമായതെല്ലാം ചെയ്യുമെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്ത് സന്ദർശനം തുടരുന്ന മോദി വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി. ജിഎസ്ടിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികളാണെങ്കിൽ അവരുടെ പഴയ കാല രേഖകൾ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നും മോദി പറഞ്ഞു. ജിഎസ്ടിക്കു കീഴെ റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 27 ലക്ഷം പേരാണ് പുതുതായി റജിസ്റ്റർ ചെയ്തത്. നികുതി സംവിധാനത്തിൽ നിന്നു മാറി നിൽക്കാൻ ഒരു വ്യാപാരിയും ആഗ്രഹിക്കുന്നില്ല. എന്നാൽ നികുതി നയങ്ങളും സംവിധാനവും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെടെ അതിന് അവരുടെ മേൽ സമ്മർദം ചെലുത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ചെക്പോസ്റ്റുകളിൽ ഇപ്പോൾ അഴിമതിയില്ല. എല്ലാവർക്കും സുഗമമായ ചരക്കുനീക്കവും ജിഎസ്ടി വഴി ഉറപ്പാക്കുന്നു. നേരത്തേ, ചെക്പോസ്റ്റുകൾ വഴി കടന്നു പോകാൻ‌ സഹായം നൽകിയിരുന്നവരാണ് അവരുടെ ‘ബിസിനസ്’ നഷ്ടമായതിന്റെ പേരിൽ ഇപ്പോൾ തനിക്കെതിരെ തിരിയുന്നതെന്നും മോദി പറഞ്ഞു.

 2017–18 ആദ്യപാദത്തിൽ രാജ്യത്തിന്റെ ജിഡിപി കുറഞ്ഞതിന്റെ പേരിൽ ഉൾപ്പെടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വൻ വിമർശനം കേന്ദ്രസർക്കാരിനു നേരെ അഴിച്ചുവിട്ടിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആയിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പ്രചാരണ പരിപാടികൾക്കിടെ തന്നെ തിരിച്ചടിയുമായി മോദി എത്തിയത്.