വര്‍ക് ഫ്രം ഹോം പ്രയോഗം വേദനിപ്പിച്ചു; പെങ്ങളെപ്പറ്റി ഇങ്ങനെ പറയരുത്: പത്മജ

വര്‍ക് ഫ്രം ഹോം ആയിരുന്നെന്ന കെ.മുരളീധരന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് പത്മജ വേണുഗോപാല്‍. രാഷ്ട്രീയത്തിന്‍റെ പേരില്‍ സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെ പറയരുതെന്നും പത്മജ മനോരമ ന്യൂസിനോടു പറഞ്ഞു. ഒന്നര വർഷമായി ആരോഗ്യപ്രശ്നമുണ്ടായിരുന്നു എന്ന കാര്യം മുരളിക്കും അറിയാം. ബി.ജെ.പിയിലേക്ക് പോകുന്നത് ഉപാധികളില്ലാതെയെന്നും പത്മജ പറഞ്ഞു. 

രാജ്യസഭാ സീറ്റും ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മത്സരിക്കുന്ന കാര്യവും ആലോചിട്ടിട്ടില്ല. മൽസരിക്കാൻ സീറ്റ് നൽകിയത് ഇടത് തരംഗം വീശിയടിച്ച തിരഞ്ഞെടുപ്പുകളിലാണ്. അപമാനം സഹിക്കാനാവാതെയാണ് ലീഡർ സി.പി.എമ്മുമായി സഹകരിക്കേണ്ടിവന്നത്. മുരളി എത്ര പാർട്ടി മാറി വന്നയാളാണ്. മുരളീധരനെ കുറിച്ച് കൂടുതൽ പറയിപ്പിക്കരുത്. മുരളീധരൻ എൻ.സി.പിയിലും ഡി.ഐ.സിയിൽ പോയപ്പോഴൊന്നും സഹോദര ബന്ധം താൻ ഉപേക്ഷിച്ചിട്ടില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പലരും ഫോൺ പോലും എടുത്തില്ല. ഇപ്പോൾ നേതാക്കൾ എല്ലാം ഫോൺ വിളിക്കുകയാണ്. വി.ഡി.സതീശനും രമേശ് ചെന്നത്തലയും ഒഴികെ എല്ലാവരും വിളിക്കുന്നെന്നും പത്മജ പറഞ്ഞു.

Padmaja Venugopal on K Muraleedharan