മുരളീധരനെ കുറിച്ച് എന്നോട് ചോദിക്കണ്ട; അത് അടഞ്ഞ അധ്യായം: പത്മജ

സഹോദരനായ കെ മുരളീധരനോട് തന്നെ കുറിച്ച് ഒന്നും ചോദിക്കരുത് എന്ന അഭ്യര്‍ഥനയുമായി പത്മജ വേണുഗോപാല്‍. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പത്മജയുടെ അഭ്യര്‍ഥന. 

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവി ആണ് മുരളീധരനെന്ന് പത്മജ വിമര്‍ശിച്ചു. 20 കൊല്ലമായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇനിയും അത് സഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആരെ വിമര്‍ശിക്കമെന്ന് താനാണ് തീരുമാനിക്കേണ്ടത് ഉപദേശിക്കാന്‍ വരണ്ട എന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. 

മുരളീധരനോട് തന്നെ കുറിച്ച് ചോദിക്കരുത് എന്നി പറഞ്ഞതുപോലെ തന്നോടും അദ്ദേഹത്തെ കുറിച്ച് ഒന്നും ചോദിക്കരുത്, അത് ഒരു അടഞ്ഞ അധ്യായമാണ് എന്ന് പത്മജ പറഞ്ഞു. 

പത്മജയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട്. കെ മുരളീധരനോട് ഇനി എന്നെ പറ്റി ഒന്നും ചോദിക്കരുത്. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവി ആണ് അദ്ദേഹം. അദ്ദേഹം ഒരു മറുപടിയും അർഹിക്കുന്നില്ല. ഇപ്പോഴും ഒന്നും പറയാമെന്നു എനിക്ക് ആഗ്രഹമില്ലായിരുന്നു. വെറുതെ ഇരിക്കുന്ന എന്നെ വെറുതെ തോണ്ടരുത്. 20 കൊല്ലമായി ഈ മാനസിക പീഡനം തുടങ്ങിയിട്ട്. ഇനി എനിക്കും സഹിക്കാൻ ബുദ്ധിമുട്ടുണ്ട് .അദ്ദേഹം പാർട്ടി പിളർത്തി ഡി ഐ സി  ഉണ്ടാക്കി എൻ സി പി യിൽ പോയപ്പോൾ ഞാൻ വല്ലതും പറഞ്ഞോ?  അന്ന് ഞാൻ കോണ്‍ഗ്രസുകാരിയായിരുന്നു. പിന്നെ ഞാൻ ആരെ വിമര്‍ശിക്കണം എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം .എന്നെ ഉപദേശിക്കേണ്ട. എന്തായാലും ഞാൻ പറഞ്ഞത്  ശരിയായിരുന്നു എന്ന് അങ്ങോരു തന്നെ സമ്മതിച്ചല്ലോ. ഇപ്പോൾ ഞാൻ പറഞ്ഞു കൊടുത്തിട്ടാണ് എന്ന് പറയില്ലല്ലോ.സന്തോഷം. പിന്നെ കെ. മുരളീധരനെ പറ്റി എന്നോടും ഒന്നും ചോദിക്കരുത്. അത് ഒരു അടഞ്ഞ അധ്യായം.

Enter AMP Embedded Script