ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് കടക്കാനിരിക്കെ പട്നയില്‍ ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനം. ആർജെഡിയുടെ നേതൃത്വത്തിൽ നടക്കുന്ന ജൻ വിശ്വാസ് മഹാറാലിയുടെ സമാപനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സീതാറാം യച്ചൂരി, ഡി.രാജ, ലാലുപ്രസാദ് യാദവ്, തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിയത്. എല്ലാ മേഖലകളെയും മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുതലാളിമാര്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നിലക്കൊള്ളുന്നത്. വികസനം എല്ലാവരിലേക്കും എത്തണമെങ്കില്‍ ജാതിസെന്‍സസ് അനിവാര്യമാണെന്നും രാഹുല്‍ പറഞ്ഞു. യുപിയിലും ബിഹാറിലും മുഴുവന്‍ സീറ്റും ഇന്ത്യ സഖ്യം നേടുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
‘India worse than Pakistan,’ Rahul Gandhi accuses PM Modi of ‘finishing’ small businesses