മുസ്‌ലിംകള്‍ ജനസംഖ്യ കൂട്ടുന്നോ? മുസ്‌ലിംകളെക്കുറിച്ച് മോദി പറഞ്ഞതില്‍ സത്യമെത്ര?

മുസ്‌ലിംകള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നവരാണെന്ന ആക്ഷേപം നരേന്ദ്രമോദി ഇതാദ്യമല്ല പറയുന്നത്. 2002 ഗുജറാത്ത് കലാപത്തിനു ശേഷം മുസ്‌ലിംകള്‍ പാര്‍ത്തിരുന്ന ക്യാംപുകളെക്കുറിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. ഗുജറാത്ത് ഗൗരവ് യാത്രക്കിടെ മെഹ്സാന ജില്ലയിലെ ബെച്ചാര്‍ജിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ' ഞങ്ങള്‍  എന്തുചെയ്യണം? അവര്‍ക്കു വേണ്ടി ദുരിതാശ്വാസ ക്യാംപുകള്‍ നടത്തണോ?  കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങണോ? ചില ആളുകള്‍ക്ക് നമ്മള്‍ അഞ്ച്, നമുക്ക് ഇരുപത്തഞ്ച് എന്നാണ് കണക്ക്',  മോദി പ്രസംഗിച്ചു.  കോണ്‍ഗ്രസ്  വന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സ്വത്ത് വീതിച്ചു നല്‍കും എന്നായിരുന്നു മോദിയുടെ ഇത്തവണ മോദിയുടെ  വാക്കുകള്‍. മുസ്‌ലിംകള്‍ പെറ്റുകൂട്ടുന്നവരാണെന്ന അധിക്ഷേപതിന് കണക്കുകളുടെ പിന്‍ബലമുണ്ടോ. വിഡിയോ കാണാം