ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം; 2 മാസത്തിനിടെ 42868 രൂപയുടെ മദ്യം നഷ്ടം

ബവ്കോ പ്രീമിയം കൗണ്ടറുകളില്‍ മോഷണം പെരുകുന്നു. രണ്ടു മാസത്തിനിടെ മാത്രം വിവിധ ഔ‍‍‍ട്‍ലെറ്റുകളില്‍ നഷ്ടപ്പെട്ടത് 42868 രൂപയുടെ മദ്യം. റജിസ്റ്റര്‍ ചെയ്തത് 36 കേസുകള്‍. കൂടുതല്‍ മോഷണം പോയത് ജവാനും, ബെക്കാര്‍ഡിയും. വിലകുറഞ്ഞ മദ്യത്തിനായി പ്രീമിയം കൗണ്ടറുകളിലും ഔട്‍ലെറ്റ് മാതൃകയില്‍ പ്രത്യേകം കൗണ്ടറുകള്‍ വരും

ഔട്‍ലെറ്റുകളുടെ മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗണ്ടറുകള്‍ എന്ന ആശയത്തിലേക്ക് ബവ്കോ മാറുന്നത്. എന്നാല്‍ മദ്യം സ്വംയം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗണ്ടറുകള്‍ ഇപ്പോള്‍ ബവ്കോയ്ക്ക് തലവേദനയായി മാറുകയാണ്. രണ്ടു മാസത്തിനിടെ വിവിധ ഔട്്ലെറ്റുകളില്‍ നിന്നായി 42868 രൂപയുടെ മദ്യം മോഷണം പോയെന്നാണ് കണക്കുകള്‍. 36 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബവ്കോ പരാതി നല്‍കുന്നതിനു പകരം അതാത് ഔട്്ലെറ്റുകളാണ് കേസുമായി മുന്നോട്ടു പോകുന്നത്.ചേര്‍ത്തല ഔട്്ലെറ്റില്‍ നിന്നുമാത്രം 8900 രൂപയുടെ മദ്യം മോഷണം പോയിട്ടുണ്ട്. 

വനിതാജീവനക്കാരുള്ള ഔട്്ലറ്റുകളില്‍ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ല. ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നത്. ഏറ്റവും കൂടുതല്‍ മോഷണം  പോയ ബ്രാന്‍ഡുകള്‍ ജവാനും ബെക്കാഡിയയുമാണ്.  മോഷടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്്ലെറ്റുകളും പരാതി നല്‍കിയിരിക്കുന്നത്

104 പ്രീമിയം കൗണ്ടറുകളിലും  വിലകുറഞ്ഞ മദ്യത്തിനായി ഔട്്ലെറ്റ് മാതൃകയില്‍ പ്രത്യേക കൗണ്ടറുകള്‍  ഒരുക്കാനാണ് ബവ്കോ നീക്കം. മദ്യക്കടകളില്‍ പ്രത്യേകം സൗകര്യം ഒരുക്കണമെന്ന കേസ്  പരിഗണിക്കുമ്പോള്‍ കോടതിയെയും ഇക്കാര്യം അറിയിക്കും.