ദേവികുളം സബ് കലക്ടർ തെമ്മാടി; അധിക്ഷേപ പ്രസംഗവുമായി മണി

ഇടുക്കി ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ്മ തെമ്മാടിയെന്ന് എം എം മണി. പെൺകുട്ടികളെ ബലാൽസംഗം ചെയ്ത് കൊല്ലുന്ന യു പി യിൽ നിന്നുള്ളവനാണ് സബ് കലക്ടറെന്നും കൂട്ടിച്ചേർത്തു. സി.പി.എം നടത്തിയ ആർ.ഡി.ഒ ഓഫിസ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം.മണി

1964 ലെയും 1993 ലെയും  ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവക്കാൻ മുഖ്യമന്ത്രി നൽകിയ നിർദേശം സബ് കലക്ടർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധത്തിലാണ് എം എം മണിയുടെ  അധിക്ഷേപ പ്രസ്താവന. 

ഭൂപതിവ് ചട്ടം ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് ദേവികുളം സബ് കലക്ടർ നോട്ടീസ് നൽകിയിരുന്നു. ജില്ലയിലെ ഭൂപ്രശ്നം ഇടത് നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ആരംഭിച്ച നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി കലക്ടറോട് വാക്കാൽ നിർദേശം നൽകിയെന്ന് ഇടതു നേതാക്കൾ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. എന്നാൽ അത്തരം പരാമർശം ഉണ്ടായിട്ടില്ല എന്നാണ് ദേവികുളം സബ് കലക്ടറുടെ വിശദീകരണം.

MM Mani against Devikulam Sub collector