പ്രവാചകനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. ലിബിയ, മാലദ്വീപ്, ജോര്‍ദാന്‍, ഇന്തോനീഷ്യ എന്നീ രാജ്യങ്ങള്‍ അതൃപ്തി അറിയിച്ചു. പരാമര്‍ശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. പരാമര്‍ശത്തെ മോദി സര്‍ക്കാര്‍ പരസ്യമായി തള്ളിപ്പറയണമെന്നാണ് ആവശ്യം. ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കുന്നതായുള്ള റിപ്പോർട്ട് പരിശോധിച്ചുവരുന്നതായും ഖത്തർ. വിഡിയോ റിപ്പോർട്ട് കാണാം.