ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ശാരദ മുരളീധരന് സ്നേഹ സായാഹ്നമൊരുക്കി വകുപ്പ് ജീവനക്കാർ. തിരുവനന്തപുരം വിമൻസ് കോളജായിരുന്നു വേദി. ചുമതല വഹിച്ച വകുപ്പുകളുടെ ഇനിയുള്ള പ്രതീക്ഷകൾ ശാരദമുരളീധരൻ പങ്കുവെച്ചു.
കുടുംബശ്രീ പ്രവർത്തകർ മുതൽ ഹരിത കർമ്മ സേന പ്രവർത്തകർ വരെയായിരുന്നു സംഘാടകർ ശാരദ പഠിച്ച കോളേജ് തന്നെയായിരുന്നു സ്നേഹ സായാഹ്നത്തിന് വേദിയായത്. തദ്ദേശ സ്വയംഭരണ വകുപ്പിലായിരുന്നു കൂടുതൽ സമയവും പ്രവർത്തന മേഖല ജനകീയ ആസൂത്രണം മുതൽ മാലിന്യമുക്ത നവകേരളം പദ്ധതികൾ വരെ പങ്കെടുത്തവർ ഓർത്തെടുത്തു. വനിതകളിൽ വിപ്ലവവുമായി മാറിയ കുടുംബശ്രീ ഇനിയു മാറണമെന്ന് ശാരദ. എസ്എസ്എൽസി മുതൽ പഠിച്ചെടുത്തെല്ലാം ഒന്നാം സ്ഥാനം നേടിയ ശാരുവിനെയാണ് സഹപാഠികൾ ഓർത്തെടുത്തത്.