kollam-women-attack-police-officers-brick
  • സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാര്‍ക്കും മനസിലായില്ല. റെജിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ വീട്ടിലുണ്ടായിരുന്ന ഹര്‍ഷ, രേഷ്മ, രമ്യ എന്നീ യുവതികള്‍ ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ചു

വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മഫ്തിയിലെത്തിയ പൊലീസുകാരുടെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ചും മുഖത്ത് ടോര്‍ച്ചിനടിച്ചും യുവതികള്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അടൂര്‍ എസ്എച്ച്ഒ ജിനു ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. 

അടൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ െചയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി റെജിനെ പിടിക്കാനാണ് പൊലീസ് സംഘം കരുനാഗപ്പള്ളിയില്‍ എത്തിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാര്‍ക്കും മനസിലായില്ല. റെജിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ വീട്ടിലുണ്ടായിരുന്ന ഹര്‍ഷ, രേഷ്മ, രമ്യ എന്നീ യുവതികള്‍ ചേര്‍ന്ന് പൊലീസുകാരെ ആക്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടയിലാണ് യുവതികള്‍ ഇഷ്ടിക ഉപയോഗിച്ച് എസ്എച്ച്ഒയുടെ തലയ്ക്കടിച്ചത്. 

ടോര്‍ച്ച് കൊണ്ടുള്ള ആക്രമണത്തില്‍ എസ്ഐയുടെ മുഖത്തെ അസ്ഥിക്ക് പൊട്ടലുണ്ട്. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് റെജിനെയും യുവതികളെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ENGLISH SUMMARY:

Three women attacked plainclothes police officers with bricks and flashlights in Karunagappally, Kollam, leaving Adoor SHO Jinu with severe head injuries. The police team had arrived in a private vehicle to arrest an attempted murder suspect, Rejin. Unaware of their identity, the suspect's family members—Harsha, Reshma, and Ramya—assaulted the officers, fracturing an SI's facial bone with a flashlight and hitting the SHO with a brick. Additional police forces responded to the scene, apprehending Rejin and the three women and recording their arrests.