അഞ്ചുമുക്കിൽ കാട്ടാന ശല്യം രൂക്ഷം, വ്യാപക കൃഷി നാശം

പത്തനംതിട്ട കൊടുമുടി അഞ്ചുമുക്കിൽ കാട്ടാന കൃഷി നശിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന കരിങ്കൽ സംരക്ഷണഭിത്തിയും, സോളാർ വേലിയും തകർത്തു. വനാതിർത്തിക്ക് സമീപം ആന നിലയുറപ്പിച്ചിരിക്കുകയാണ്. 

തിരുവപ്പാറ ക്ഷേത്രത്തിന് സമീപം നിരവധി പേരുടെ കാർഷിക വിളകളാണ് അന നശിപ്പിച്ചത്. സോളാർ വേലി തകർത്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി.

പകൽ സമയത്തും ഇവിടെ ആനയിറങ്ങാറുള്ളതായി നാട്ടുകാർ പറയുന്നു. വനപാലകർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഒന്നര മീറ്റർ പൊക്കമുള്ള സോളാർ വേലിയാണ് തകർന്നത്. കരിങ്കൽ ഭിത്തിക്ക് മുകളിലായാണ് സോളാർ വേലി സ്ഥാപിച്ചിരുന്നത്. കാട്ടുമൃഗങ്ങളുടെ അക്രമണം തടയാൻ ഊർജിതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.