വാഹനപാകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം വെള്ളയമ്പലത്ത് വീണ്ടും വാഹനാപകടം. ബസിന് പിന്നിൽ ബൈക്കിടിച്ച് കോഴിക്കോട് സ്വേദേശി അജ്മലാണ് മരിച്ചത്. അമിത വേഗമാണ് അപകടകാരണമെങ്കിലും മൽസരയോട്ടമല്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. വെള്ളയമ്പലം ട്രാഫിക് സിഗ്നലിന് സമീപത്ത് വച്ച് ബൈക്ക് ബസിന്റെ പിന്നിലിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ട്രാവൽസ് സ്ഥാപനം നടത്ത കണ് കോഴിക്കോട് സ്വദേശിയായ അജ്മൽ.അമിത വേഗത്തിലുള്ള മൽസരയോട്ടമാണ് നടന്നതെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. 

എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മൽസരയോട്ടമല്ലെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. വെള്ളയമ്പലം കവടിയാർ റോഡിൽ അമിതവേഗവും മൽസരയോടും പതിവാണ്. പത്ത് മാസത്തിനിടെ 40 അപകടങ്ങളുണ്ടായി. 8 ജീവനാണ് റോഡിൽ പൊധിഞ്ഞത്. രണ്ട് മാസം മുൻപ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വണ്ടിയോടിച്ച യുവാവ് മരിച്ചിരുന്നു. അന്ന് വേഗ നിയന്ത്രണ സംവിധാനങ്ങളൊരുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും ഫലപ്രദമായില്ലെന്നാണ് വീണ്ടുമുണ്ടായ മരണം വ്യക്തമാക്കുന്നത്.