kozhikode-wayanad-tunnel-project-gets-environmental-clearance

വയനാട് തുരങ്കപ്പാതയുടെ രണ്ടാമത്തെ തുരങ്കത്തിന്‍റെ  നിര്‍മാണം തുടങ്ങി. കോഴിക്കോട് ആനക്കാംപെയില്‍ മറിപ്പുഴയിലെ ‍ പദ്ധതി പ്രദേശം ഉന്നത ഉദ്യോഗസ്ഥര്‍  സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷമാണു രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണത്തിന് അനുമതി നല്‍കിയത്. ഇന്നു മുതല്‍ രണ്ടു തുരങ്കത്തിന്‍റെയും നിര്‍മാണം ഒരേ സമയം നടക്കും. 

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ്  ആനക്കാംപൊയില്‍– കള്ളാടി –മേപ്പാടി തുരങ്ക പാത.8.73 കിലോമീറ്റര്‍ നീളമുള്ളതാണ് ട്വിന്‍ ട്യൂബ് ടണല്‍.2135 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ രണ്ടാം തുരങ്കത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്നു തുരങ്ക നിര്‍മാണ പ്രവര്‍ത്തി തുടങ്ങിയിട്ടുണ്ട്.

ഇരു ഭാഗത്തു നിന്നും ഒരേ സമയം തുരന്നു നീങ്ങുകയാണ്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ 7 തട്ടുകളായി തിരിച്ച് താഴേക്ക് കൊ‌ണ്ടു വന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയിരിക്കുന്നത്.തുരങ്കപാതയിലേക്കുള്ള ഒരു പാലത്തിന്‍റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.

മറ്റൊരു പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെ നിര്‍മാണവും ഉടന്‍ ആരംഭിക്കും. രണ്ട് തുരങ്കത്തിന്‍റെയും നിര്‍മാണവും ഒരേ സമയം നടക്കുന്നതിനാല്‍ ജോലി സമയവും തൊഴിലാളികളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.