TAGS

സംസ്ഥാനത്ത് കടുത്ത വേനലാണ്. നാടുമുഴുവൻ മഴയ്ക്കുവേണ്ടി പ്രാർഥിക്കുമ്പോൾ വയനാട് പനമരം പഞ്ചായത്തിലെ ചെക്കിട്ട ഉന്നതിയിലെ നാലു കുടുംബങ്ങൾ മഴ പെയ്യാതിരിക്കാൻ പ്രാർഥിക്കും. കാരണം ഒരു ചാറ്റൽ മഴ മതി അവരുടെ വീടുകൾ ചോർന്നൊലിക്കാൻ. 

ഈ കഞ്ഞി അല്പം കഴിയുമ്പോൾ പാകമാകുമായിരിക്കാം. അതുകൊണ്ട് അവർക്ക് അതിദാരിദ്ര്യമില്ലെന്ന് അധികൃതർ വ്യാഖാനിക്കും. പക്ഷേ കഞ്ഞി കുടിച്ചാൽ മാത്രം പോരാ, കിടപ്പാടം കൂടി വേണമെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന് പനമരം പഞ്ചായത്തിലെ ചെക്കിട്ട കോളനിയിൽ ഈ നാലു വീടുകളിലായി കഴിയുന്ന പതിനഞ്ചോളം പേർ ചോദിക്കുന്നത്. 

സ്ഥലം കാണിച്ചു തന്നാൽ വീട് പണിയാൻ പണം നൽകാമെന്ന് പറഞ്ഞിട്ട് പോയതാണ് പനമരം പഞ്ചായത്ത് അധികൃതർ. എന്നാൽ ആ വാക്കിന് വിലയില്ലാതായിട്ട് നാളുകളേറെയായി. ഇങ്ങനെ നാളുകൾ പിന്നിട്ട് ജനപ്രതിനിധികൾ ഓരോന്നായി മാറി വന്നിട്ടും വാഗ്ദാനങ്ങൾക്കു മാത്രം മാറ്റമില്ല. ഇനി ഒരു മഴ കൂടി അവർക്ക് താങ്ങാനാവില്ല. അടുത്ത മഴയ്ക്കുമുൻപെങ്കിലും തങ്ങളെ രക്ഷിക്കാൻ ആരെങ്കിലുമെത്തുമോ എന്ന് പ്രതീക്ഷിച്ച് ജീവിക്കുകയാണിവർ. 

 

ENGLISH SUMMARY:

Kerala is experiencing a severe heatwave, with many praying for rain. However, in Chekitta, Panamaram Panchayat, Wayanad, four families are praying against rain because their homes leak severely. These families are in dire need of proper housing, as even the slightest rainfall can damage their homes