water-bill

TOPICS COVERED

കുടിവെള്ളപൈപ്പിലൂടെ വെള്ളം വന്നില്ലെങ്കിലും ബില്ല് വന്നു. അതും 15,000 രൂപ മുതൽ 85000 രൂപ വരെ. പാലക്കാട്‌ വാണിയംകുളം മാന്നന്നൂരിലാണ് സംഭവം. ബില്ല് കിട്ടിയ കുടുംബങ്ങൾ വാട്ടർ അതോറിറ്റിയ്ക്ക് പരാതി നൽകി. മാന്നന്നൂർ, ചെറുകാട്ടുപുലം ഭാഗങ്ങളിൽ 2025 ജനുവരി മുതലാണ് പുതുതായി എടുത്ത കണക്ഷനിൽ വെള്ളം ലഭിക്കാൻ തുടങ്ങിയത്. അഞ്ചു മാസങ്ങൾക്കപ്പുറം മെയ് മാസത്തിൽ കണക്ഷൻ എടുത്തവർക്ക് ബില്ല് വന്നു തുടങ്ങി. ഇതിൽ 12 കുടുംബങ്ങൾക്കാണ് ഭീമൻ ബില്ല് കിട്ടിയത്.

ആദ്യത്തെ ബില്ലിൽ മിനിമം തുകയായ 74 രൂപ അടയ്ക്കണം എന്നായിരുന്നു രേഖപ്പെടുത്തിയത്. രണ്ടാമത്തെ ബില്ല് വന്നതിലാവട്ടെ പതിനായിരങ്ങളുടെ വിത്യാസം .പതിമൂവായിരവും, ഇരുപത്തി അയ്യായിരവും,അൻപതിനായിരവും, എൺപത്തി അയ്യായിരവും തുടങ്ങി ഭീമമായ തുകകളുടെ ബില്ലുകൾ ലഭിച്ചവർ എന്തുചെയ്യണമെന്നറിയാതെ ഇരിക്കുകയാണ്. ചിലർ പഞ്ചായത്തിനെയും വാട്ടർ അതോറിറ്റിയേയും സമീപിച്ചു.

പ്രശ്നം എന്താണെന്ന് വാട്ടർ അതോറിറ്റിക്കും വ്യക്തമല്ല. തുകയിൽ വ്യത്യാസം ഉള്ളവരോട് പരാതി നൽകാനാണ് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞത്. ഇതുപ്രകാരം പരാതിയും നൽകി പരിഹാരത്തിനായി കാത്തിരിക്കുകയാണ് കുടുംബങ്ങള്‍.

ENGLISH SUMMARY:

Residents of Mannannur in Vaniyamkulam, Palakkad, were shocked to receive water bills ranging from ₹15,000 to ₹85,000—despite not receiving a single drop of water through the newly installed pipelines. The issue surfaced among 12 families, some of whom had only recently taken new water connections in May, although water supply to the area began only in January 2025. The affected households have filed complaints with the Water Authority, seeking an urgent resolution.