elephant

TOPICS COVERED

രാത്രിയില്‍ കാവലിരുന്ന കര്‍ഷകരുടെയും കണ്ണ് വെട്ടിച്ചാണ് കാടിറങ്ങിയവര്‍ കൃഷിയിടത്തിലേക്കെത്തിയത്. മരം തട്ടിമറിച്ചുള്ള വരവില്‍ മൂപ്പെത്താറായ നെല്‍വിളകള്‍ പൂര്‍ണമായും തരിപ്പണമാക്കി.

 

'ഞങ്ങള്‍ കടമൊക്കെ വാങ്ങിയാണ് കൃഷിയിറക്കുന്നത്. ഇങ്ങനെ കൊയ്തെടുക്കാന്‍ സമയമാവുമ്പോള്‍ ആന വന്നിറങ്ങി നശിപ്പിക്കുന്നത് എങ്ങനെ തടയാനാണ്. വലിയ ബുദ്ധിമുട്ടാണ്' - ആര്‍.രുഗ്മിണി, കര്‍ഷക

'ആന വന്ന് പൂര്‍ണമായും നെല്ല് നശിപ്പിക്കുന്ന സ്ഥിതിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് പടക്കം പൊട്ടിച്ച് പോകുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ല' - എ.ഉണ്ണിക്കൃഷ്ണന്‍, കര്‍ഷകന്‍

മരം കോച്ചുന്ന തണുപ്പിനെ അതിജീവിച്ച് രാത്രി കാവലിരുന്നാലും പ്രയോജനമില്ലെന്ന് കര്‍ഷകര്‍. 

'ഒരുമാസത്തിലേറെയായി ഞങ്ങള്‍ രാത്രി കാവലിരിക്കുകയാണ്. ആനയെ പ്രതിരോധിക്കാന്‍ കഴിയാതെ കര്‍ഷകന്‍ പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണുള്ളത്' - വി.ശ്രീജിത്ത്, കര്‍ഷകന്‍

കഞ്ചിക്കോടും, വാളയാറും, വേനോലിയും, മലമ്പുഴയുമെല്ലാം കടന്ന് ആനകളുടെ നാട്ടിലേക്കുള്ള വരവ് കൂടിയിട്ടുണ്ട്. ദാഹജലം തന്നെയാണ് പ്രധാന പ്രതിസന്ധി. മൂപ്പെത്തിയ നെല്ല് കൂടി കിട്ടുന്നതോടെ കരുതല്‍ സൂക്ഷിക്കാനുള്ള കര്‍ഷകന്‍റെ ശ്രമമാണ് വിഫലമാവുന്നത്.

ENGLISH SUMMARY:

A herd of wild elephants destroyed over two hectares of paddy fields in a single night at Venoli, Palakkad. The crops, which were just two weeks away from harvest, were completely trampled into the mud. Despite farmers guarding their fields at night, they are unable to prevent elephant intrusions.