കാട്ടാനകളെ തുരത്താനാകാതെ വനപാലകർ

ആളുകളെ കൊലപ്പെടുത്തിയിട്ടും കണ്ണൂര്‍ ആറളം ഫാമിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ വനപാലര്‍ക്ക് സാധിക്കുന്നില്ല. പന്ത്രണ്ടോളം കാട്ടാനകളാണ് ഫാമിൽ തമ്പടിച്ചിരിക്കുന്നത്.

നാലുവര്‍ഷത്തിനിടയില്‍ ഏഴുപേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനംമന്ത്രിയും കൃഷിമന്ത്രിയും ഫാമിലെത്തി ആനകളെ തിരികെ കാട്ടില്‍ കയറ്റുമെന്ന് ഉറപ്പ് നല്‍കി.എന്നിട്ടും ആനകളെ കാട്ടില്‍ കയറ്റാന്‍ ഇതുവരെ സാധിച്ചില്ല. കഴിഞ്ഞദിവസം ഫാമില്‍ കാടുവെട്ടുകയായിരുന്ന തൊഴിലാളികളെ കാട്ടാനകൂട്ടം ഓടിച്ചു.ഓരോ സംഭവത്തിന് ശേഷവും നാട്ടുകാര്‍ പ്രതിഷേധം നടത്തുമെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായിട്ടില്ല.

പുനരധിവാസമേഖലയിൽ മൂവായിരത്തോളം ആദിവാസി കുടുംബങ്ങളാണ് കാട്ടാനപേടിയില്‍ ജീവിക്കുന്നത്.