കണ്ണൂരിൽ മലയോര ഹൈവേ നിർമാണം മന്ദഗതിയിലായതോടെ പൊടിശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് നാട്ടുകാര്‍. വഴിയോരത്തെ വീടുകളില്‍ ശുദ്ധവായു കിട്ടാതായി. ചെറുപുഴമുതൽ ഉളിക്കൽവരെയുള്ള അഞ്ഞൂറോളം വ്യാപാരികള്‍ക്ക് കച്ചവടം ഗണ്യമായി കുറഞ്ഞു
അത്രമാത്രം പൊടിയാണ് ഓരോ വാഹനം കടന്നുപോകുമ്പോഴും കടയിലേക്ക് അടിച്ചുകയറുന്നത്. മാസ്ക് ധരിച്ചാണ് വ്യാപാരം. എഴുപത്തിമൂന്ന്കാരനായ ജോയി ശുദ്ധവായുകിട്ടാനാണ് പുറത്തിരിക്കുന്നത്. പക്ഷേ വലിച്ചെടുക്കുന്നത് മുഴുവൻ പൊടിയാണ്. ആസ്മയുള്ളതിനാൽ അടച്ചിട്ട മുറിയിൽ ഇരിക്കാനും വയ്യ. മലയോര ഹൈവേയോട് ചേർന്നുള്ള വീടുകൾക്കെല്ലാം മണ്ണിന്റെ നിറമായി. വസ്ത്രം ഉണങ്ങാൻ പുറത്തിട്ടാലും നിറം മാറി കിട്ടും.