വയനാട് കൽപറ്റ എമിലിയിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പതിനായിരം ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് ഉദ്ഘാടനത്തിനു മുന്‍പ് ചോർന്നുതുടങ്ങി. ഒട്ടേറെവീടുകള്‍ അപകടഭീഷണിയിലാണ്. കൽപറ്റയിലെ സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് പേർക്ക് കുടിവെള്ളം വിതരണം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ലക്ഷക്കണക്കിന് രൂപ മുടക്കിയ ടാങ്കിന്റെ നിർമ്മാണംകഴിഞ്ഞ വർഷാണ് ഏറെക്കുറെ പൂർത്തിയാക്കിയത്. ടാങ്ക് ചോരുന്ന കാര്യം സമീപവാസികളാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്
ഒരു തവണ ചില അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നം പരിഹരിച്ചു. പക്ഷെ ചോർച്ച വീണ്ടും തുടങ്ങി. കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
നിരവധി വീടുകൾ സമീപത്തുണ്ട്. ഈർപ്പം കൂടി കെട്ടിടം ഇടിഞ്ഞു വീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. നിർമ്മാണത്തിൽ അശാസ്ത്രിയതയും ക്രമക്കേടും നടന്നെന്നാണാണ് ആരോപണം.
കാരാപ്പുഴ ഡാമിൽ നിന്നാണ് വെള്ളം എത്തുന്നത്. ടാങ്കിലേക്ക് വെള്ളം എത്തുന്ന പൈപ്പും തകർന്നിട്ടുണ്ട്. ഇങ്ങനെ ദിവസവും വലിയൊരളവ് വെള്ളം പാഴാവുകയും ചെയ്യുന്നുണ്ട്.