കോഴിക്കോട് കുന്ദമംഗലത്തെ നാട്ടുകാർക്ക് ജലഅതോറിറ്റി വക ഇരുട്ടടി. വെള്ളക്കരം ഒറ്റയടിക്ക് നൂറ്റിയൻപത് ഇരട്ടിയാക്കി. പിഴവാണെന്ന് ബോധ്യമായിട്ടും തിരുത്താൻ പോലും അതോറിറ്റി തയാറായിട്ടില്ല.
കുന്ദമംഗലം പാതിമംഗലത്തെ അസീസിന് ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല. നൂറ് രൂപക്ക് താഴെ മാത്രം വെള്ളക്കരം കെട്ടിയിട്ടുള്ള അസീസിന് കഴിഞ്ഞ ദിവസം കിട്ടിയ ബില്ലാണിത്. ഇരുപത്തിയൊമ്പതിനായിരത്തി നാനൂറ്റി ആറൂ രൂപ. അടുത്ത മാസം പതിമൂന്നിനകം അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നാണ് അറിയിപ്പ്.
അസീസിന് മാത്രമല്ല., അയൽവാസി ആമിനയുടെ വെള്ളക്കരം ഇതാണ്.എൺപത്തിരണ്ടായിരത്തി തൊള്ളായിരത്തി എൺപത്തിരണ്ടു രൂപ. വർധനവ് സംബന്ധിച്ച് കൃത്യമായ വിശദീകരണം കിട്ടാതായതോടെ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.