ഉള്ളിത്തോൽ മുതൽ പ്ലാസ്റ്റിക് കഷണം വരെ എന്തും കണ്ണിൽ കണ്ടാൽ മാത്യുവും ഭാര്യ ജോസഫീനയും കൈവിടില്ല. അതൊന്നും ഈ മുതിർന്ന ദമ്പതികൾക്ക് പാഴ് വസ്തുക്കളും അല്ല. ഇരുവരുടെയും വേറിട്ട സ്വർഗ്ഗ ഭവനം കണ്ടാലോ. 

ഈ വരുന്നവർ ചെറിയ പുള്ളികൾ അല്ല. ഇരുവരുടെയും വീട്ടിലേയ്ക്ക് കയറിയാൽ ആരും ആദ്യമൊന്ന് അന്തം വിടും. മാത്യുചേട്ടന് പ്രായം 90, ജോസഫീനയ്ക്കോ 76. രണ്ടു പേര് മാത്രമല്ല ഈ വീട്ടിൽ. ഇക്കാണുന്നതൊക്കെ അവരുടെ മക്കളോ കൂട്ടുകാരോ ആണ്. കണ്ണിൽ കാണുന്ന പാഴ് വസ്തുക്കളെല്ലാം അവർക്ക് സ്വത്താണ്. അതിൽ നിന്ന് അവർ ഉണ്ടാക്കിയത് പലതരത്തിലുള്ള അലങ്കാര വസ്തുക്കൾ.

ജോസഫിനക്ക് പിതാവിൽ നിന്ന് ലഭിച്ചതാണ് ഈ കഴിവ്. സിംഗപ്പൂരിൽ വെച്ച് സമയം പോക്കിനായി ചെയ്തുതുടങ്ങി. ഇപ്പോൾ രണ്ട് മുറികൾ നിറയെ അലങ്കാര വസ്തുക്കളാൽ നിറഞ്ഞിരിക്കുകയാണ് . ഇതിനപ്പുറം ഒരു വിനോദമെന്നു പറയാനുള്ളത് പാട്ടാണ്. അങ്ങനെ പാട്ടും പുതിയ കലാസൃഷ്ടികളുമായി അവർ മുന്നോട്ട്. ഈ കരവിരുത് അംഗീകരിച്ച് നിരവധി പുരസ്കാരങ്ങളാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. 

ENGLISH SUMMARY:

From dried banana peels to discarded plastic bits, nothing escapes the eyes—or hands—of Mathai and his wife Josephine. For this elderly couple, no item is considered waste. Their unique and imaginative home, built entirely from repurposed materials, is a true visual delight and testament to sustainable living.