E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

12 വിനോദസഞ്ചാരമേഖലകൾ കൂടി ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലേയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്ഥാനത്ത് പന്ത്രണ്ട് വിനോദസഞ്ചാരമേഖലകളെ കൂടി ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി. മാലിന്യ സംസ്‌കരണത്തിലൂന്നിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുമരകത്ത് ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 2008ല്‍ പരീക്ഷണാടിസ്ഥത്തില്‍ കുമരകത്ത് ആരംഭിച്ച പദ്ധതി വിജയകരമായതിന്റെ അഭിമാനത്തിലാണ് ഉത്തരവാദിത്വ ടൂറിസം മിഷന് ഔദ്യോഗിക തുടക്കമായത്.

നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലക്ഷ്യം വെച്ചുള്ള ഉത്തരവാദിത്ത ടൂറിസം നിലവില്‍ 8 കേന്ദ്രങ്ങളില്‍ ആണ് നടപ്പാക്കിയിട്ടുള്ളത്. ഇതിന് പുറമെയാണ് പുതിയ കേന്ദ്രങ്ങളുടെ പ്രഖ്യാപനം. ധര്‍മ്മടം, വര്‍ക്കല, പൂവ്വാര്‍, അഷ്ടമുടി, മുഹമ്മ, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ജില്ലയിലെ ജലയാനം പ്രൊജക്റ്റ് തുടങ്ങിയവയാണ് പുതിയകേന്ദ്രങ്ങള്‍. വിനോദസ‌‍ഞ്ചാരികള്‍ പലതരത്തിലുള്ള സാമ്പത്തിക ശേഷി ഉളളവരാണെന്നും അവരെ അമിതമായി പിഴിയുന്ന അവസ്ഥ സംസ്ഥാനത്ത് ഉണ്ടാകരുതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരമേഖലയില്‍ ജനപങ്കാളിത്വം ഉറപ്പാക്കി പുതിയ മാതൃക ടൂറിസം ഗ്രാമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം വഴി 9 വര്‍ഷം കൊണ്ട് 16 കോടിയുടെ നേട്ടം കുമരകത്തിന് ഉണ്ടായെന്നും 1.16 കോടി രൂപ പ്രതിവര്‍ഷം തദ്ദേശീയര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് കണക്ക്.