bruce-dog

TOPICS COVERED

കാക്കി കുപ്പായമില്ലെങ്കിലും പൊലീസിലെ കരുത്തരായ പടയാളികൾ. കുറ്റവാളികളെ മണം പിടിച്ച് കണ്ടെത്തുന്നതിൽ മിടുക്കർ. എന്നാൽ സർവീസ് കാലാവധി കഴിയുന്നതോടെ പലപ്പോഴും ഈ മിണ്ടാപ്രാണികൾക്ക് പഴയ തണൽ ലഭിക്കാറില്ല. അവിടെയാണ് കേരള പൊലീസിലെ ആദ്യ സ്നിഫർ ഡോഗായ ബ്രൂസ് എന്ന നീലിയുടെ കഥ വ്യത്യസ്തമാകുന്നത്. 11 വർഷത്തെ വിശ്വസ്ത സേവനത്തിന് ശേഷം വിരമിച്ച ബ്രൂസ് ഇനി വിശ്രമജീവിതം നയിക്കുക തന്റെ ഉറ്റതോഴനും ട്രെയിനറുമായ രഞ്ജിത്ത് മോഹന്റെ തണലിലാണ്.

കേരള പോലീസിന്റെ ട്രാക്കർ വിഭാഗത്തിൽ വിസ്മയങ്ങൾ തീർത്ത നാമമാണ് ബ്രൂസ്. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായ 11 വർഷം മുമ്പാണ് പൊലീസ് സേനയുടെ ഭാഗമാകുന്നത്. അന്നുമുതൽ പൊലീസിന്റെ കണ്ണും മൂക്കുമായി ബ്രൂസ് കൂടെയുണ്ട്. തെളിയിച്ച കേസുകളും നിരവധി. 

പരിശീലനം തുടങ്ങിയ കാലം മുതൽ ബ്രൂസിന്റെ ഓരോ ചലനവും രഞ്ജിത്തിന് ഹൃദ്യസ്ഥമാണ്. പ്രായം തളർത്തിയതോടെയാണ് ബ്രൂസിനെ ഔദ്യോഗികമായി സർവീസിൽ നിന്ന് വിരമിപ്പിക്കാൻ തീരുമാനിച്ചത്. സാധാരണയായി വിരമിക്കുന്ന ഡോഗുകളെ കെ-9 റിട്ടയർമെന്റ് ഹോമുകളിലേക്കാണ് അയക്കാറുള്ളത്. എന്നാൽ തന്റെ ഉറ്റമിത്രത്തെ മറ്റാർക്കും വിട്ടുകൊടുക്കാൻ രഞ്ജിത്ത് തയ്യാറായിരുന്നില്ല. ആവശ്യമായ അനുമതികൾ വാങ്ങി, ബ്രൂസിനെ സ്വന്തം വീട്ടിലേക്ക് കൂടെ കൂട്ടി. യജമാനസ്നേഹത്തിന്റെ അടയാളമായി ബ്രൂസ് മാറുമ്പോൾ, തിരിച്ചുള്ള സ്നേഹത്തിന് അതിരുകളില്ലെന്ന് രഞ്ജിത്തും തെളിയിക്കുന്നു. കാക്കിയുടെ ജാഗ്രതയിൽ നിന്ന് ഇനി പ്രിയപ്പെട്ടവന്റെ തണലിലേക്ക്. ആ ചുവടുകൾക്കിനി വിശ്രമത്തിന്റെ മധുരം.

ENGLISH SUMMARY:

Malayala Manorama Online News highlights the retirement of Bruce, Kerala's first sniffer dog, after 11 years of loyal service. Bruce will now live a peaceful life under the care of his devoted trainer and companion, Ranjith Mohan.