saradakutty-bharathikutty

സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം സ്വന്തം വീട് തകരാത്തിയടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന എം സ്വരാജിന്റെ എഫ്ബി പോസ്റ്റ് വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ എഴുത്തുകാരി ശാരദകുട്ടിയുടെ കുറിപ്പാണ്. വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക്, അതേ ശക്തിയിൽ  തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ലെന്നും രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്‍റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എന്‍റെ സിരകളിൽ ചോര പതയ്ക്കുക എന്നും കുറിപ്പില്‍ ശാരദകുട്ടി പറയുന്നു. 

അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർഥനയില്ലെന്നും ശാരദകുട്ടി എഴുതുന്നു. എന്നാല്‍ കുറിപ്പിന് എതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ശാരദകുട്ടി നേരിടുന്നത്. ‘സുരക്ഷിതമായ ഇടത്തിരുന്നു ഇതൊക്കെ നമുക്ക് കഥയോ കവിതയോ ആയി എഴുതിപിടിപ്പിക്കാം ടീച്ചറെ പക്ഷേ രാജ്യം പല ഘട്ടങ്ങളിലായി നേരിടുന്ന ഭീകരാക്രമണത്തിന് അത് ഒന്നും പ്രതിവിധിയാവില്ല, കേവലം ഒരു കല്ലേറായി കണക്കാക്കുന്ന ശാരദ ടീച്ചറോട് വേറെ എന്തു പറയാൻ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

അതേ സമയം ഇന്ത്യയ്ക്ക് തോക്കുകള്‍ ഉപയോഗിച്ച് മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇതുപോലെയുള്ള ഭീഷണികള്‍ മുന്‍പും പാക്കിസ്ഥാന് നേരെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നേരിടാന്‍ രാജ്യത്തിന് അറിയാമെന്നും ഖ്വാജ ആസിഫ് അവകാശവാദം മുഴക്കി.

ENGLISH SUMMARY:

Amid rising tensions and nationalistic fervor following India’s counterstrikes against Pakistan, writer Sharadakutty’s emotional Facebook post has gone viral on social media. In a subtle response to M. Swaraj’s earlier viral post about how war feels like celebration only to those unaffected by its destruction, Sharadakutty states that for someone without a thirst for personal revenge, hearing about "strong retaliation" brings no pride. “It is not the word 'nation' but 'human' that fills my heart with pride. My blood doesn't boil for a country; it does for humanity,” she wrote, adding a humanist voice to the ongoing nationalistic conversations.