ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയി പരിചയമുണ്ടെന്ന് മോഡൽ സൗമ്യ. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും 5 വർഷമായി അറിയാമെന്നും സൗമ്യ പറഞ്ഞു. ഇവരുമായുള്ള സാമ്പത്തിക ഇടപാട് ലൈംഗിക ഇടപാടിലുള്ള കമ്മീഷനാണെന്നും സൗമ്യ പറഞ്ഞു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിനിടെ സൗമ്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവർ ഉപയോഗിക്കുന്നത് ‘റിയൽ മീറ്റ്’ എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാം. ഇവർ സുഹൃത്തുക്കളാണെന്നും സൗമ്യ മൊഴി നൽകി. ലഹരി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ല, ഈ ഇടപാടിൽ ബന്ധമില്ലെന്നും സൗമ്യ തന്റെ മൊഴിയിൽ പറയുന്നുണ്ട്. എന്നാൽ ഈ മൊഴി എക്സൈസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.മൊഴി നൽകിയ ശേഷം വൈകുന്നേരത്തോടെ സൗമ്യ എക്സൈസ് ഓഫിസിൽനിന്ന് മടങ്ങി. തസ്ലീമയുമായി ഉള്ളത് പരിചയം മാത്രമെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. റിയൽ മീറ്റ് എന്താണെന്ന് അറിയില്ല. താൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല. വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചാൽ വരണമെന്ന് നിർദേശിച്ചിട്ടുണ്ട്. തസ്ലീമയുടെ ഇടപാടുകൾ എന്താണ് എന്നറിയില്ല. ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും അറിയാമെന്നും സൗമ്യ പറഞ്ഞു.