കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ മത്സരിച്ച് ആദരിക്കാന്‍ ശ്രമിക്കുന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആരാണ്? അദ്ദേഹത്തിന്‍റെ അനുസ്മരണ ദിനത്തില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് ഇരുപാര്‍ട്ടി പ്രവര്‍ത്തകരും ചേറ്റൂരിന്‍റെ സ്മൃതി കുടീരത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയത്. യഥാര്‍ഥത്തില്‍ ആരായിരുന്നു ചേറ്റൂര്‍ ? ചരിത്രത്തില്‍ ആ മലയാളിയുടെ പ്രാധാന്യം എന്താണ് ?
മലയാളി മറന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍
ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍ രാജ്യം ശ്വാസം മുട്ടികഴിയുന്ന കാലത്ത് അറിവ് ആയുധമാക്കി അധികാരത്തിന്‍റെ ഇടനാഴികളില്‍ തലയുയര്‍ത്തി നടന്ന ഒരു മലയാളി യുവാവുണ്ടായിരുന്നു. ലണ്ടന്‍ വരെ പോയി ബ്രിട്ടീഷുകാരുടെ അനീതികളെ ചോദ്യം ചെയ്ത ധീരശാലി.
സ്വന്തം സഹോദരങ്ങളോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരത സഹിക്കാനാവാതെ അധികാര പദവികള്‍ വലിച്ചെറിഞ്ഞ് നാടിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയ യുവാവ്. പാലക്കാടിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് അന്ന് ഒരു ഇന്ത്യക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളെ എല്ലാം കീഴടക്കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂരിന്‍റെ സംഭാവനകള്‍ എണ്ണിയെണ്ണി പറഞ്ഞതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഏറ്റെടുത്ത് തുടങ്ങിയത്.
പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഓരോരുത്തരായി ചേറ്റൂരിന്‍റെ സ്മൃതിമണ്ഡപത്തിലേക്ക് പുഷ്പങ്ങളുമായി ഒഴുകിയെത്തി. മുന്‍പില്ലാത്തവണ്ണം കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ ചേറ്റൂരിനെ ഓര്‍ക്കുന്നുമുണ്ട്. എന്ത് രാഷ്ട്രീയത്തിന്‍റെ പേരിലാണെങ്കിലും ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടേണ്ട പേരാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. അധികാര ഗര്‍വിന് മുന്നില്‍ തലകുനിക്കാത്ത അഭിമാനിയായ ആ പോരാളിയെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കണം.
അഡ്വക്കേറ്റ് ശങ്കരനില്‍ നിന്ന് ഹൈക്കോടതി ജഡ്ജിയിലേക്ക്
1857 ല്‍ മങ്കര എന്ന ചെറിയ ഗ്രാമത്തിലാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ജനിക്കുന്നത്. കോഴിക്കോട് നിന്ന് സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരന്‍ നായര്‍, മദ്രാസില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. അതിസമര്‍ഥനായ അഭിഭാഷകനായി ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത അദ്ദേഹം മദ്രാസ് പ്രവിശ്യയുടെ അഡ്വക്കേറ്റ് ജനറലായി. ആ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു ചേറ്റൂര്‍ . പിന്നീട് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി.
ബ്രിട്ടീഷ് ഭരണക്കാലത്ത് ഇന്ത്യകാര്‍ക്ക് സ്വപ്നം പോലും കാണാനാവാത്ത പദവിയാണിതൊക്കെ എന്നോര്‍ക്കണം. ആ പദവിയില്‍ ഇരുന്ന് ശങ്കരന്‍ നായര്‍ സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്ന പല വിധിന്യായങ്ങളും എഴുതി. സാധാരണക്കാരന്‍റെ ജീവിതത്തിന് നിയമ പരിരക്ഷ ഉറപ്പു നല്‍കുന്ന ആ വിധികള്‍ പലതും ചരിത്രമായി.
നീതിക്കുവേണ്ടിയുള്ള പോരാട്ടം
1897ല്‍ അമരാവതിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചുറുചുറുക്കുള്ള ഒരു മലയാളി യുവാവ് പ്രസിഡന്‍റായി. അദ്ദേഹത്തിന് മുന്‍പോ ശേഷമോ ഒരു മലയാളി ആ സ്ഥാനത്തേക്ക് എത്തിയിട്ടില്ല. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ചേറ്റൂരായിരുന്നു . കോണ്‍ഗ്രസിനൊപ്പമുള്ള രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ അദ്ദേഹത്തെ സഹായിച്ചു. കോടതി മുറികളില്‍ രാജ്യത്തിന്‍റെ നീതിക്ക് വേണ്ടി പോരാടുന്ന ശബ്ദമായി ശങ്കരന്‍ നായര്‍. രാഷ്ട്രീയമായി ബ്രിട്ടീഷുകാര്‍ക്കെതിരെ നിലപാട് എടുക്കുമ്പോഴും ഭരണാധികാരികള്‍ക്ക് ഒഴിച്ചുകൂട്ടാനാവാത്ത നിര്‍ണായക വ്യക്തിത്വമായി ശങ്കരന്‍ നായര്‍ വളര്‍ന്നു.
നിലപാടുകളിലെ കൃത്യതയായിരുന്നു അദ്ദേഹത്തിന്‍റെ ആയുധം. 1915 ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ വിദ്യാഭ്യാസ ചുമതലയുള്ള അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനും ചേറ്റൂരായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ ഭാഗമായി നില്‍ക്കുമ്പോഴും രാജ്യത്തിന് നീതി ലഭിക്കുമെന്നും പുരോഗതി ഉണ്ടാവുമെന്നും അദ്ദേഹം വിശ്വസിച്ചു. 1919 ഏപ്രില്‍ 13 ന് മനുഷ്യ മനസാക്ഷിയെ നടുക്കി ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത് വരെയും. കൂട്ടക്കൊലയെക്കുറിച്ചുള്ള വാര്‍ത്ത ചേറ്റൂരിന്‍റെ മനസിനെ പൊള്ളിച്ചു. രാജ്യത്തെ പരമോന്നത സമിതിയായ വൈസ്രോയിയുടെ എക്സിക്യൂട്ടീസ് കൗണ്‍സിലില്‍ നിന്നും രാജിവെച്ചു.
ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ മൈക്കിള്‍ ഡയറിനെതിരെ ബ്രിട്ടനില്‍ പോയി നിയമ പോരാട്ടം നടത്തി. ബ്രിട്ടന്‍റെ കാടത്ത നിയമവും ശിക്ഷാ രീതിയും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടി. അതിന് ശേഷം ബ്രിട്ടീഷ് സര്‍ക്കാരിനോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ചേറ്റൂര്‍ സ്വീകരിച്ചത്. പഞ്ചാബ് പ്രവിശ്യയില്‍ പട്ടാളഭരണം തുടരാന്‍ വൈസ്രോയി അനുവാദം നല്‍കിയതില്‍ പ്രതിഷേധിച്ച് 1919 ജൂലൈ 23 ന് അദ്ദേഹം കൊളീജിയത്തില്‍ നിന്നും രാജിവെച്ചു.
രാജ്യത്തെ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും ഭരണഘടനാ പരിഷ്കാരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതിലും ചേറ്റൂര്‍ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. സ്വന്തം നാട്ടില്‍ ഒട്ടേറെ സ്കൂളുകള്‍ സ്ഥാപിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.
മരണവും മറവിയും
1934 ല്‍ 77ാം വയസില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ അന്തരിച്ചു. അപ്പോഴേക്കും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വന്നിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണ പ്രസ്ഥാനവും സത്യഗ്രഹ സമരങ്ങളും ശക്തിപ്രാപിച്ചു. ഗാന്ധിജിയുടെ സമരരീതികളോടും നിലപാടുകളോടും ചേറ്റൂരിന് അഭിപ്രായഭിന്നതകളുണ്ടായിരുന്നു. അത് തുറന്നു കാട്ടി ഗാന്ധിയും അരാജകത്വവും എന്നൊരു പുസ്തകവും അദ്ദേഹം എഴുതി. സാവധാനം രാഷ്ട്രീയ പോരാട്ടങ്ങളുടെ മുന്നണിയില്‍ നിന്ന് അദ്ദേഹം പിന്‍തള്ളപ്പെട്ടു.
മരണശേഷം മങ്കരയിലെ ചേറ്റൂര്‍ കുടുബ ശ്മശാനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമമൊരുക്കിയത് . പേരിനുണ്ടാക്കിയ സ്മൃതി മണ്ഡപം ഏറെ നാള്‍ കാടുമൂടിക്കിടന്നു. എല്ലാ വര്‍ഷവും പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരണ ദിവസം വന്ന് കാടുവെട്ടിതെളിച്ച് വിളക്ക് കത്തിക്കും. ശ്രദ്ധേയമായൊരു സ്മൃതികുടീരം അദ്ദേഹത്തിന്‍റെ പേരിലുണ്ടാകണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടില്ല.
ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും അദ്ദേഹത്തെ ആദരിക്കാന്‍ മല്‍സരിക്കുകയാണ്. അദ്ദേഹത്തിന്‍റെ അനുസ്മരണ ദിനത്തില്‍ ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ടുപാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തിയത്. യഥാര്‍ഥത്തില്‍ ആരായിരുന്നു ചേറ്റൂര്‍ ? ചരിത്രത്തില്‍ ആ മലയാളിയുടെ പ്രാധാന്യം ?
മലയാളി മറന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍
ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴില്‍ രാജ്യം ശ്വാസം മുട്ടികഴിയുന്ന കാലത്ത് അറിവ് ആയുധമാക്കി അധികാരത്തിന്‍റെ ഇടനാഴികളില്‍ തലയുയര്‍ത്തി നടന്ന ഒരു മലയാളിയുവാവുണ്ടായിരുന്നു. ലണ്ടന്‍ വരെ പോയി ബ്രിട്ടീഷുകാരുടെ അനീതികളെ ചോദ്യം ചെയ്ത ധീരശാലി. സ്വന്തം സഹോദരങ്ങളോട് ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരത സഹിക്കാനാവാതെ അധികാര പദവികള്‍ വലിച്ചെറിഞ്ഞ് നാടിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയ യുവാവ്. പാലക്കാടിലെ ഒരു ഗ്രാമത്തില്‍ ജനിച്ച് അന്ന് ഒരു ഇന്ത്യക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളെ എല്ലാം കീഴടക്കിയ ചേറ്റൂര്‍ ശങ്കരന്‍ നായര്‍.
മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ചേറ്റൂരിന്‍റെ സംഭവാനകള്‍ ഇങ്ങനെ എണ്ണിയെണ്ണി പറഞ്ഞതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഏറ്റെടുത്ത് തുടങ്ങിയത്. പിന്നാലെ ബിജെപി നേതാക്കള്‍ ഓരോരുത്തരായി ചേറ്റൂരിന്‍റെ സ്മൃതിമണ്ഡപത്തിലേക്ക് പുഷ്പങ്ങളുമായി ഒഴുകിയെത്തി. അതോടെ കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ ചേറ്റൂരിനെ ഓര്‍ക്കാന്‍ സമയം കണ്ടെത്തി. എന്ത് രാഷ്ട്രീയത്തിന്‍റെ പേരിലാണെങ്കിലും ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടേണ്ട പേരാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. അധികാര ഗര്‍വിന് മുന്നില്‍ തലകുനിക്കാത്ത അഭിമാനിയായ പോരാളിയെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കണം.
അക്ഷയ് കുമാര്‍ ചേറ്റൂര്‍ ആകുമ്പോള്‍
മുത്തച്ഛന്‍റെ ഓര്‍മകള്‍ ക്രോഡീകരിച്ച് രഘു പാലാട്ടും പുഷ്പ പാലാട്ടും ചേര്‍ന്ന് രചിച്ച "ദ് കേസ് ദാറ്റ് ഷുക്ക് ദ് എംപയര്‍" എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് അക്ഷയ് കുമാര്‍ നായകനായി സിനിമ വരുന്നത്. കേസരി ചാപ്റ്റര്‍ 2 എന്ന പേരില്‍ കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍. മാധവന്‍, അനന്യ പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.