kerala-pope

TOPICS COVERED

സഭയുടെ ഭരണകര്‍ത്താവിനപ്പുറം ഇന്ത്യയിലെ സഭാ സമൂഹത്തോട് എന്നും കരുതലും സ്നേഹവും ആഴത്തില്‍ പ്രകടിപ്പിച്ചിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയ ഇടയന്റെ വിയോഗം ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ആകെ നഷ്ടമാണെന്ന്  വിവിധ സഭാ അധ്യക്ഷന്‍മാര്‍ അനുസ്മരിച്ചു.

ഇന്ത്യാ സന്ദര്‍ശനം എന്ന വിശ്വാസികളുടെ സ്വപ്നം ബാക്കിയാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയതെങ്കിലും.പാപ്പയുടെ ഭരണകാലഘട്ടം ഇന്ത്യയിലെ കത്തോലിക്ക സഭകള്‍ക്ക് സുവര്‍ണകാലമായിരുന്നു. പാപ്പ ഔപചാരികതകള്‍ ഇല്ലാതിരുന്ന ആളെന്ന് സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

പാപ്പ കരുതലിന്റെ ആള്‍ രൂപമെന്ന് മലങ്കര കത്തോലിക്ക സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവയും വ്യക്തമാക്കി.

ക്രൈസ്തവ സഭകളുടെ ഒരുമിക്കലിന് നേതൃത്വം നല്‍കിയ ഫ്രാന്‍സിസ് പാപ്പ ഐക്യപ്പെടലിന്റെ സന്ദേശ വാഹകനായിരുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പരിശുദ്ധ  ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

കഷ്ടത അനുഭവിക്കുന്നവര്‍ക്കായി സമാധാനം പുനസ്ഥാപിക്കുന്നതിന് എപ്പോഴും മാര്‍പാപ്പ ശബ്ദമുയര്‍‍ത്തിയിട്ടുണ്ട് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ്  ബാവ അനുസ്മരിച്ചു

ENGLISH SUMMARY:

Beyond being the head of the Church, Pope Francis consistently showed deep care and affection toward the Christian community in India. Various Church leaders paid tribute, stating that the passing of this great shepherd is a profound loss to the Christian community in the country.