marad-police

'എടാ, എന്ത് പ്രശ്​നമാണെങ്കിലും നമുക്ക് പരിഹരിക്കാം, നീ ഇറങ്ങിവാ', കോഴിക്കോട് ഫറോക്ക് പാലത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മാറാട് സിഐ ബിനുലാലിനും സംഘത്തിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. 

കണ്‍ട്രോള്‍ റൂമില്‍ നിന്നും വന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പാലത്തിലേക്ക് പൊലീസ് സംഘം എത്തിയത്. എത്ര പറഞ്ഞിട്ടും യുവാവ് വഴങ്ങാതെ വന്നതോടെയാണ് സിഐ ബിനുലാല്‍ തന്നെ നേരിട്ടെത്തിയത്. തുടര്‍ന്ന് സ്നേഹത്തിന്‍റെ ഭാഷയില്‍ എല്ലാവരും ചേര്‍ന്ന് യുവാവിനെ ആശ്വസിപ്പിക്കാനും അനുനയിപ്പിക്കാനും ആരംഭിച്ചു. 

'എടാ നിന്നെക്കാളും വലിയ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കുണ്ട്, ‍ഞങ്ങളെ വിശ്വാസമുണ്ടോ? വിശ്വാസമുണ്ടല്ലോ, അതുമതി, വാ' പൊലീസ് ഉദ്യോഗസ്ഥന്‍ നീട്ടിയ കരുതലിന്‍റെ കൈ പിടിച്ച് യുവാവ് പാലത്തിന്‍റെ കൈവരിയില്‍ നിന്നും ഇറങ്ങി. കണ്ണ് തുടച്ച് ഇറങ്ങിവന്ന യുവാവിനെ റോഡരികില്‍ തന്നെ ഇരുത്തി സംസാരിച്ചു. ഇതിനുശേഷം വീട്ടുകാരെ അറിയിച്ചു, യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. 

'സാര്‍ നല്ല കൗണ്‍സിലിങും കൂടി കൊടുക്കുന്ന ആളാണ്. സ്റ്റേഷനിലെത്തുന്ന പ്രശ്​നങ്ങളൊക്കെ പറഞ്ഞുതീര്‍ക്കുന്നത് സാറാണ്. ആ കഴിവ് അയാളേയും രക്ഷിച്ചു' മാറാട് സ്റ്റേഷനിലെ എസ്​ഐ അജിത്ത് മനോരമ ന്യൂസിനോട് പറ‍ഞ്ഞു. ഫറോക്ക് പുഴയിലേക്ക് ചാടിക്കഴിഞ്ഞാല്‍ സാധാരണ ബേപ്പൂര്‍ ഹാര്‍ബറിലോ അഴിമുഖത്തോ പൊന്നാനിയിലോ നിങ്ങിപ്പോകാറാണ് പതിവെന്നും പുഴയില്‍ ചാടിയ ആരും രക്ഷപ്പെടാറില്ലെന്നും എസ്​ഐ അജിത്ത് കൂട്ടിച്ചേര്‍ത്തു. എന്തായാലും സിഐക്കും സംഘത്തിനും അഭിനന്ദനം അറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. ആത്മഹത്യയില്‍ മടക്കിക്കൊണ്ടുവന്ന ഇവരാണ്  യഥാര്‍ഥ 'പിന്തിരിപ്പന്‍ പൊലീസെന്നും ' കമന്‍റ് 

ENGLISH SUMMARY:

A wave of appreciation is pouring in on social media for Maradu CI Binulal and his team, who successfully persuaded a young man attempting to jump from the Farook bridge in Kozhikode to step back and choose life. Acting on information from the control room, the police team reached the spot. When initial efforts failed, CI Binulal personally intervened and managed to convince the youth.