ചിരട്ടകൾ കൈയ്യിൽ കിട്ടിയാൽ തൃശൂർ വെളുത്തൂർ സ്വദേശി സുഗതൻ മെച്ചൂരിന് പിന്നെ വിശ്രമമില്ല. അവയെ കൊത്തിയെടുത്ത് മിനുക്കി പുതിയ ശിൽപമാക്കി മാറ്റും.
ചിരട്ട മാത്രമല്ല കണ്ണിൽ കാണുന്നതെല്ലാം ശേഖരിച്ച് അതിൽനിന്ന് ശില്പപം ഉണ്ടാക്കും. കൊക്ക്, ഗരുഡൻ, ചില്ലയിൽ കൂടു കൂട്ടിയ പക്ഷികൾ, കപ്പൽ തുടങ്ങി എണ്ണി തീരാത്തത്ര ശിൽപങ്ങൾ സുഗതൻ മെച്ചൂർ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ മിനിസ്ട്രി ഓഫ് ഡിഫെൻസിലായിരുന്നു സുഗതന് ജോലി. 2001 ൽ അവിടെ നിന്നും വിരമിച്ചു.