mother-shop

TOPICS COVERED

മകന്‍റെ അപ്രതീക്ഷമായ മരണം. അവന്‍റെ വിങ്ങുന്ന ഓര്‍മകള്‍ക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍  ആ അമ്മ  മാര്‍ഗം കണ്ടെത്തി. അവന്‍റെ ഇഷ്ടവും രുചിയും മണവുമെല്ലാമുള്ള ഒരിടം, ഒരു ചായക്കട. കടയ്ക്ക് മകന്‍റെ പേരും നല്‍കി. പേരില്‍ മാത്രമല്ല അവന്‍റെ ഇഷ്ടവിഭവങ്ങളടങ്ങിയതാണകടയിലെ മെനു. തിരുവനന്തപുരം അവനവന്‍ഞ്ചേരിയിലാണ് നഷ്ടപ്പെട്ടുപോയ മകന്‍റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുന്ന ആ അമ്മയുള്ളത്, കടയുടെ പേര് ഉമേഷ്. 

മകൻ മരണപെട്ട വിഷമത്തിൽ ജീവിതത്തെ തിരികെ പിടിച്ചിരിക്കുകയാണ് കടയിലൂടെ അമ്മ, പൊറോട്ട, ബീഫ്, ഊണ്, തുടങ്ങിയ ഭക്ഷണങ്ങളാണ് കടയിലുള്ളത്, കടയിലെ ജോലിയിലൂടെ മകന്‍റെ ഓര്‍മകളെയും കഴിക്കാന്‍ വരുന്നവരിലൂടെ മകനെ കണ്ടും ആ അമ്മ ജീവിതം മുന്നോട്ട് നയിക്കുന്നു.  

പിള്ളേര്‍ ഇവിടെ വന്ന് കഴിക്കുമ്പോള്‍ ഞാന്‍ എന്‍റെ മോനെ ഓര്‍ക്കും, അവന് പൊറോട്ടയും ബീഫുമാണ് ആണ് ഇഷ്ടം,,ഞാന്‍ ഇവിടെ അത് ഉണ്ടാക്കി കൊടുക്കുമ്പോള്‍ എന്‍റെ മോനെ ഓര്‍മവരും, അവന് കൊടുക്കുന്നതുപോലെ ഞാന്‍ കൊടുക്കും, നെഞ്ചുപൊട്ടി ആ അമ്മ പറയുന്നു. ഡാന്‍സിംങ് മൈന്‍ഡ് എന്ന യുട്യൂബ് ചാനലാണ് അമ്മയുടെ ജിവിതം വിഡിയോ ആയി അവതരിപ്പിച്ചത്. 

ENGLISH SUMMARY:

A mother found a way to move forward despite the unexpected loss of her son and his overwhelming memories. She started a tea shop filled with his favorites his tastes, his aromas, and his presence. Naming the shop after him, she ensured that not just the name but also the menu reflected his favorite dishes. Located in Avanavanchery, Thiruvananthapuram, this shop, called Umesh, stands as a tribute to her lost son.