നിയമസഭയിൽ തെറ്റായ വിവരം നൽകി പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാനുള്ള വഴിവിട്ട നീക്കത്തിൽ രമ്യ ഹരിദാസിന് എതിരെ വിമര്‍ശനവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും തന്‍റെ ഓഫിസിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തരുതെന്നും സ്പീക്കര്‍ പറഞ്ഞു. രമ്യ ഹരിദാസിന്‍റെ കത്ത് ലഭിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ ശ്രമിച്ച രമ്യ ഹരിദാസിന്‍റെ നീക്കത്തില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും അതൃപ്തി രേഖപ്പെടുത്തി. ഇങ്ങനെ കത്ത് നല്‍കിയത് അഭികാമ്യമല്ല. വിഷയം എം.എം.ഹസ്സന്‍റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു.
രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമായിരിക്കണമെന്നും പാര്‍ട്ടിക്ക് പുറത്താക്കിയയാള്‍ പാര്‍ട്ടിക്ക് പുറത്താണെന്നും മന്ത്രി കെ.മുരളീധരനും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ രമ്യ ഹരിദാസില്‍ നിന്ന് കെപിസിസി വിശദീകരണം തേടും.