aryadan-shoukath-2

ഇടതു സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണത്തിന് ആര്യാടന്‍ ഷൗക്കത്തിന്റെ മറുപടി. മരിക്കുമ്പോൾ കോൺഗ്രസിന്റെ ത്രിവർണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട്. പിതാവ് ആര്യാടൻ മുഹമ്മദ് മരിക്കുന്നതിനു തൊട്ടുമുൻപ് തന്നോട് ആവശ്യപ്പെട്ടതും ഇതാണ്. നിലമ്പൂരിൽ സ്ഥാനാർഥിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും കോൺഗ്രസ് നേതൃത്വം പൂർത്തിയാക്കിയിട്ടില്ലെന്നും യു.ഡി.എഫ് ജയിക്കുമെന്നും  ആര്യാടൻ  ഷൗക്കത്ത് പറഞ്ഞു.

അതേമയം, മുനമ്പം വിഷയം നിലമ്പൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ.ഹംസ മനോരമ ന്യൂസിനോട്. പി.വി.അന്‍വറിനെ ഇടതുപക്ഷം നിലമ്പൂരില്‍ രണ്ടു വട്ടം മല്‍സരിപ്പിച്ചത് അബദ്ധമായി.പി.വി.അന്‍വറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടുന്ന വോട്ട് നഷ്ടമാക്കും.അന്‍വറിന്‍റെ സ്വാധീനംകൊണ്ടല്ല നിലമ്പൂരില്‍ രണ്ടു വട്ടം ജയിച്ചത്.സിപിഎമ്മിന്‍റെ ശക്തികൊണ്ടാണ് വിജയിക്കാനായത്.

രണ്ടു പ്രാവശ്യം എംഎല്‍എയായ പി.വി.അന്‍വറിന് ഒരു സഖാവിനെപ്പോലും കൂടെ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. നിലമ്പൂരില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി ജോയി വരണമെന്ന് ആദ്യം ആവശ്യപ്പെട്ടതും വ്യക്തിത്വം ഇല്ലാത്തതുകൊണ്ട്. അന്‍വര്‍ പറയുന്ന സ്ഥാനാര്‍ഥിയെ പരിഗണിക്കേണ്ടി വരുന്നത് കോണ്‍ഗ്രസിന്‍റെ ഗതികേട്. ഇന്ത്യയില്‍ മോദിക്ക് ബദലില്ല എന്നതുപോലെ കേരളത്തില്‍ പിണറായിക്കും ബദലില്ല. പിണറായിക്ക് ബദലായി ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫിനില്ലെന്നും ടി.കെ.ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Aryadan Shoukath has responded to the rumors suggesting he would contest as a Left candidate. Speaking to Manorama News, he said his wish is to be laid to rest wrapped in the tricolor flag of the Congress party. He added that this was also the final wish his father, Aryadan Mohammed, expressed to him shortly before his passing. Aryadan Shoukath further stated that the Congress leadership has not yet finalized any decision regarding the candidate for Nilambur.