ആലപ്പുഴ രക്ഷാപ്രവര്‍ത്തനമര്‍ദനക്കേസ് അട്ടിമറിയില്‍ എ‍ഡിജിപി: എം.ആർ.അജിത്കുമാറിന് സസ്പെന്‍ഷന്‍. കേസ് ഫയല്‍ തിരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. എ‍ഡിജിപിക്കെതിരെ സർക്കാർ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. 

 

കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തിൽ അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. 

 

കേസ് അട്ടിമറിക്കാൻ ഇടപെട്ടെന്നു പറയുന്ന സമയത്ത് താൻ മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്ന് ഡിജിപിക്കു നൽകിയ വിശദീകരണത്തിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച യാത്രാരേഖകളും കൈമാറി. കേസ് ഡയറി തിരുത്താൻ ഓഫിസിലെ ഗ്രേഡ് എസ്ഐമാർക്കു നിർദേശം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: