സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് ജില്ലാ കലക്ടർ. ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരിയാണ് കാണാതായത്.

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ നേരിട്ടെത്തി ഇടമലക്കുടിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വിതരണക്കാരായ ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് ക്രിമിനൽ കേസെടുക്കാനാണ് തീരുമാനം.

ഒരുമാസമായി ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിന്നാലെ പരിശോധനയിൽ വീഴ്ച വരുത്തിയ രണ്ട് പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പൂഴ്ത്തിയ ഭക്ഷ്യസാധനങ്ങൾ എവിടെയാണ് വിറ്റതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതടക്കം കണ്ടെത്തിയശേഷം കർശന നടപടിയിലേക്ക് കടക്കാനാണ് ജില്ലാ കലക്ടറുടെ തീരുമാനം. 

ENGLISH SUMMARY:

Idamalakkudy ration scam investigations are underway after 65 tons of rice went missing from the only tribal panchayat in the state. A special investigation team has been appointed by the district collector following an inspection by the Kerala Food Commission Chairman.