k-mohandas-3

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ശമ്പളപരിഷ്ക്കരണം സാധ്യമായേക്കില്ല. ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  ഒന്നരവര്‍ഷമെങ്കിലും എടുക്കമെന്നതിനാല്‍  മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുക പ്രായോഗികമാവില്ല . തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏതു സമയത്തും വരാനിരിക്കെ ഈ ഘട്ടത്തില്‍ ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചത് അര്‍ഥമില്ലാത്ത കാര്യമാണെന്ന് മുന്‍ ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ അധ്യക്ഷന്‍ കെ.മോഹന്‍‌ദാസ് ഐഎഎസ് മനോരമ ന്യൂസിനോട് പറഞ്ഞു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ് പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ പ്രഖ്യാപനമെങ്കിലും അത് ഈ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാവില്ലെന്ന് വ്യക്തമാവുകയാണ്.  ആദ്യ പിണറായി സര്‍ക്കാരിന്‍റെ കാലാവധി തീരുന്നതിന് 19 മാസം മുന്‍പാണ്  കെ.മോഹന്‍ദാസ് ഐഎഎസ് അധ്യക്ഷനായി പതിനൊന്നാം  ശമ്പള പരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിച്ചത്. എന്നാല്‍  ഈ സര്‍ക്കാര്‍ ശമ്പള പരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്നത്  കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം ബാക്കിയിരിക്കെയാണ്.  മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇപ്പോള്‍ പറയുന്നത് അര്‍ഥമില്ലാത്തതാണെന്ന്  മുന്‍ കമ്മീഷന്‍ അധ്യക്ഷന്‍ കെ.മോഹന്‍ദാസ് മനോരമ ന്യൂസിനോട്  പറഞ്ഞു.

2019 നവംബറില്‍ നിയമിച്ച് മോഹന്‍ദാസിന്‍റെ ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ വിശദമായി പഠിച്ച് 14 മാസത്തിന് ശേഷം 2021 ജനുവരിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  പുതിയ ശമ്പളകമ്മീഷന്‍ 2024ലിലെങ്കിലും പ്രഖ്യാപിക്കപ്പടണമായിരുന്നു എന്നും കെ മോഹന്‍ദാസ് . ഡിഎ പോലും കൃത്യമായി കൊടുക്കാന്‍ കഴിയാത്ത സാമ്പത്തിക സാഹചര്യത്തില്‍ നില്‍ക്കെ ശമ്പളപരിഷ്ക്കരണം  നടപ്പിലാക്കിയാല്‍ അത് സര്‍ക്കാരിന് എങ്ങനെ താങ്ങാന്‍ കഴിയുമെന്ന് ചോദ്യവും ബാക്കിയാണ്. ബജറ്റ് പാസാക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ സാധ്യാതയുള്ളതിനാല്‍ ശമ്പളപരിഷ്ക്കരണ കമ്മീഷനെ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയേക്കും 

ENGLISH SUMMARY:

A pay revision is unlikely to happen during the second Pinarayi Vijayan government. Since the Pay Revision Commission would need at least one and a half years to submit its report, it is impractical to expect the report within three months. Even setting up the office itself requires three months.