rahul-easwar-water

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുമെന്ന് ഭാര്യ  ദീപ പറഞ്ഞു.  പൊലീസ് ചുമത്തിയത് തെറ്റായ വകുപ്പുകളെന്നാണ് രാഹുലിന്റെ വാദം. അതിനിടെ ജയിലിൽ രണ്ടാം ദിനവും രാഹുൽ നിരാഹാര സമരത്തിലാണ്. വെള്ളം മാത്രമാണ് കുടിക്കുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആളെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം 6 പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

ENGLISH SUMMARY:

Rahul Easwar’s bail application has been rejected in the case accusing him of insulting on social media the young woman who filed a rape complaint against Rahul Mankootathil, MLA. Rahul Easwar has been remanded to police custody until tomorrow evening. The action was taken by the Thiruvananthapuram District Sessions Court. Rahul Easwar had filed a bail application in the district court. The bail plea will be considered on December 6. His wife, Deepa, stated that Rahul Easwar will continue his hunger strike, alleging that he has been falsely implicated in the case.