കോഴിക്കോട് അങ്കണവാടി ഹെല്‍പറെ ആക്രമിച്ച് മാല പൊട്ടിച്ച സ്കൂട്ടർ യാത്രികൻ മാലയുടെ പകുതി ഭാഗവുമായി രക്ഷപ്പെട്ടു. മുടവന്തേരിയിലെ ഹെല്‍പര്‍ ഉഷയുടെ മാലയുെ പകുതി ഭാഗമാണ് നഷ്ടപ്പെട്ടത്.
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. മുടവന്തേരിയിലെ അങ്കണവാടിയിലേക്ക് വരുകയായിരുന്ന ഉഷയെ റോഡിൽ വെച്ചാണ് സ്കൂട്ടറിലെത്തിയ ആൾ ആക്രമിച്ചത്. കഴുത്തിന് അടിക്കുകയും മാല വലിച്ച് പൊട്ടിക്കുകയുമായിരുന്നു. പിടിവലിയിൽ മാലയുടെ ഒരു ഭാഗം ഉഷയുടെ കൈയ്യിൽ കിട്ടി. ബാക്കിഭാഗം സ്കൂട്ടർ യാത്രികൻ കൊണ്ടുപോയി.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹെൽമറ്റും ചുവന്ന ടീ ഷർട്ടും ധരിച്ചയാളാണ് മാല പൊട്ടിച്ചതെന്നാണ് ഉഷയുടെ മൊഴി. അടിയേറ്റ് പരുക്കേറ്റ ഉഷ ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം പൊലീസാണ് അന്വേഷണം നടത്തുന്നത്.