മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്‍റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് സ്ഥാനക്കയറ്റം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിക്ക് പകരം അഗ്നിശമനസേനാ മേധാവിയാകും.
അതേ സമയം കേരള പൊലീസിന്‍റെ തലപ്പത്തേക്ക് പുതിയ മേധാവി വരാന്‍ ഒരുങ്ങുകയാണ്. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കും. ജൂലായ് 1 മുതല്‍ കേരള പൊലീസിനെ നയിക്കുന്നത് ആരെന്നുള്ള ചര്‍ച്ചകളാണ് ആഭ്യന്തര വകുപ്പില്‍ ചൂടുപിടിക്കുന്നത്. സംസ്ഥാനം തയാറാക്കിയ പ്രാഥമിക പട്ടികയില്‍ ആറ് പേരാണുള്ളത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരെന്ന മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് പട്ടിക.
റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ രവാഡാ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, എസ്‌പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ എന്നവരാണ് ആ ആറ് പേര്‍.