youth-congress

 പൊലീസ് കാവല്‍ പൊട്ടിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. അടുത്ത സംഘം എപ്പോള്‍ വരുമെന്ന ആശങ്കയില്‍ കണ്ണില്‍ കണ്ട യൂത്ത് കോണ്‍ഗ്രസുകാരെ എല്ലാം കരുതല്‍ തടങ്കലില്‍ ആക്കി.കരിങ്കൊടി കാട്ടിയത് പത്തനംതിട്ടയിലെ പൊലീസിന് വലിയ ക്ഷീണമായി.

സര്‍ക്കാരിന്‍റെ നാലാംവാര്‍‌ഷിക ആഘോഷത്തിന്‍റെ അവലോകന യോഗം ആയിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി.വഴിയിലെല്ലാം മുട്ടിന് മുട്ടിന് പൊലീസ്.ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയ പാടെ ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍റെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടിയത്.ഉന്തും തള്ളുമായി.പൊലീസ് മര്‍ദിച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കരിങ്കൊടി വീണതോടെ പൊലീസ് സമ്മര്‍ദത്തിലായി.ഉന്നത ഉദ്യോഗസ്ഥരുടെ വിളിയെത്തി.പൊലീസ് തലങ്ങും വിലങ്ങും പാഞ്ഞു.യൂത്ത് കോണ്‍ഗ്രസിലെ തമ്മിലടി കാരണം പല ഗ്രൂപ്പായി കരിങ്കൊടി ഉയരും എന്ന വിവരം കിട്ടി. തുടര്‍ന്നും രണ്ട് പരിപാടികള്‍ ഉള്ളത് കാരണം യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലില്‍ ആക്കി.യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അന്‍സര്‍ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഉള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

ENGLISH SUMMARY:

Youth Congress members broke through police security to wave black flags at the Chief Minister in Pathanamthitta. Concerned about further protests, police detained all suspected Youth Congress workers as a precaution. The incident posed a significant challenge for the local police force.