kannur-baby

മരണപ്പെട്ട ഒന്നര വയസ്സുകാരന്‍ ദയാല്‍.

TOPICS COVERED

കണ്ണൂര്‍ ആലക്കോട് ഒന്നരവയസ്സുകാരന്‍ വെട്ടേറ്റ് മരിച്ചു. വിറകുകീറുന്നതിനിടെ മുത്തശ്ശിക്കരികിലേക്ക് എത്തിയ കുഞ്ഞാണ് തലയ്ക്ക് വെട്ടേറ്റ് മരിച്ചത്. കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണന്റെ മകന്‍ ദയാല്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്.

ദയാലിന്‍റെ അമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം. എണ്‍പത് വയസ്സുകാരിയായ ദയാലിന്‍റെ മുത്തശ്ശി പുലിക്കിരി നാരായണിയുടെ കൈ കൊണ്ടാണ് അബദ്ധത്തില്‍ വെട്ടേറ്റ് കുഞ്ഞ് മരിച്ചത്. നാരായണിക്ക് കാഴ്ചപരിമിതിയുണ്ട്. ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചയില്ല. അതുകൊണ്ടു തന്നെ കുഞ്ഞ് അടുത്തേക്ക് വന്നത് ഇവര്‍ കണ്ടില്ല.

സംഭവ സമയത്ത് ദയാലിന്‍റെ അമ്മ പ്രിയ വീട്ടിലുണ്ടായിരുന്നു. പ്രിയയുടെ നിലവിളി കേട്ടെത്തിയവരാണ് കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

മൊഴിയെടുത്തശേഷം ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദയാലിന്‍റെ സംസ്‌കാരം ഇന്ന് രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടത്തും. സഹോദരി: ദീക്ഷിത (നാല്).

ENGLISH SUMMARY:

A one-and-a-half-year-old boy died after being accidentally struck on the head in Alakode, Kannur. The child approached his grandmother while she was chopping firewood and was fatally injured. The incident took place in Kolinagar. The deceased has been identified as Dayal, son of Machini Vishnu Krishnan from Poovanchal.