rajeev-chandrasekhar

ശൈലീമാറ്റത്തിന്റെ സുചന നല്‍കിക്കൊണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സംസ്ഥാനതല പര്യടനം ഇന്ന് തുടങ്ങും. വികസിത കേരളം കണ്‍വെന്‍ഷനുകളിലും  30 സംഘടനാ ജില്ലാ നേതൃയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് രാവിലെ തൃശൂരിലാണ് തുടക്കം.

മിഷന്‍ 2025 എന്ന പദ്ധതിയുമായാണ് ജില്ലാ കണ്‍വെന്‍ഷനുകളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. അടുത്താസം 10 വരെ നീളുന്ന സമ്മേളനങ്ങള്‍  30 സംഘടനാ ജില്ലകളിലും പൂര്‍ത്തിയാക്കും.ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംസ്ഥാന തല പര്യടനം കൂടിയാണിത്. പ്രവര്‍ത്തന ശൈലയില്‍ കാര്യമായ മാറ്റം ഉണ്ടാകുമെന്ന് സൂചനയോടെയാണ് രാജീവിന്റെ യാത്ര. മൂന്നുവര്‍ഷം നടപ്പാക്കിയ ഈസ്റ്റര്‍ ദിന നയതന്ത്രം ഇത്തവണ ഒഴിവാക്കിയത് ഉദാഹരണം. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവ്ഡേക്കറിന്റെതായിരുന്നു സ്നേഹയാത്ര എന്ന ആശയം.

തൃശൂരില്‍  പഞ്ചായത്ത് ജനറല്‍ സെക്രട്ടറിമുതല്‍ മുകളിലുള്ള   നേതാക്കളും,കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികളും മുന്‍ ജനപ്രതിനിധികളും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയവരും എന്‍ഡിഎ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ജില്ലാ കോര്‍, മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന നേതൃയോഗവും ചേരും. 30 സംഘടനാ ജില്ലകളിലും ഇതേമാതൃക പിന്തുടരും.ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അതീതമായാണ് മുപ്പത് സംഘടനാ ജില്ലകളിലും പുതിയ നേതൃനിരയെ പ്രഖ്യാപിച്ചത്. പലേടത്തു ം സുരേന്ദ്രന്‍ അനുകൂലികളെ വെട്ടിനിരത്തിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് നഗര ജില്ലകളില്‍.

ENGLISH SUMMARY:

BJP state president Rajeev Chandrasekhar begins his statewide tour today, signaling a shift in political strategy. He will attend the "Vikasit Keralam" conventions and address leadership meetings of 30 affiliated organizations. The tour kicks off in Thrissur this morning.