പത്തനംതിട്ട പൈവഴിയിൽ മണ്ണെടുപ്പിനെതിരെ സമരം നടക്കുന്ന സ്ഥലത്ത് മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ചു. മണ്ണു മാന്തി യന്ത്രത്തിലെ സഹായി ബംഗാൾ സ്വദേശിയായ സൂരജ് ആണ് മരിച്ചത്. ചതഞ്ഞരഞ്ഞ മൃതദേഹം ചെങ്ങന്നൂർ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. സംഭവസ്ഥലത്ത് എത്തിയ പോലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. നാട്ടുകാരുടെ മുകളിൽ വണ്ടി കയറ്റുമെന്ന് പോലീസുകാരൻ ഭീഷണിപ്പെടുത്തി എന്നും ആരോപണം. ആരോപണ വിധേയനായ പോലീസുകാരൻ ഓടി രക്ഷപ്പെട്ടു. ഇനി മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു