ഉരുൾപൊട്ടൽ ദുരന്തത്തിൽ രൗദ്രഭാവം പുറത്തെടുത്ത ചൂരൽമലയിലെ പുന്നപ്പുഴയെ വീണ്ടെടുക്കാനുള്ള ദൗത്യം തുടങ്ങി. മരങ്ങളും പാറകളും ഒലിച്ചു വന്നു 8 കിലോ മീറ്ററോളം ഗതിമാറി ഒഴുകിയ പുഴയെ പുനരുജ്ജീവിപ്പിക്കലാണ് ലക്ഷ്യം
(ഇവിടം മുതൽ- രണ്ടാമത്തെ ഹോൾഡ് അവസാനിക്കുന്നത് വരെ ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കുക.) ശാന്തമായിരുന്ന പുന്നപ്പുഴക്ക് ജൂലൈ 30 നാണ് മുഖം മാറിയത്. അന്നാട്ടുകാർ അതുവരെ കാണാത്ത രൗദ്രഭാവം പുറത്തെടുത്തത്. 15 മീറ്റർ മാത്രം വീതിയിൽ ഒഴുകി പോയിരുന്ന പുന്നപ്പുഴ അന്നൊറ്റ രാത്രി കൊണ്ട് 100 മുതൽ 150 മീറ്റർ വണ്ണം വെച്ചു. ഒഴുകിവന്ന മണ്ണിനും മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമൊപ്പം ഒരുപാട് മനുഷ്യജീവനുകൾ കൊണ്ടു പോയി. പുന്നപ്പുഴ കണ്ണീർ പുഴയായി.
ഓർക്കാൻ താല്പര്യം ഇല്ലാത്ത കഥയാണ്. കഥ മാറ്റാണമല്ലോ. ദുരന്തത്തോടെ ക്ഷയിച്ചു പോയ പുന്നപ്പുഴയെ തിരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒലിച്ചു വന്ന തടസങ്ങളെയൊക്കെ കോരിയെടുത്തു പുഴക്കു ജീവൻ നൽകുകയാണ് ഊരാലുങ്കൾ സോസൈറ്റിക്കാണ് ചുമതല. പ്രവൃത്തിക്കായി നേരത്തെ 195 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. വർഷകാലം തുടങ്ങും മുന്നേ പരമാവധി പണി പൂർത്തിയാക്കാനാണ് ശ്രമം. ദുരന്തത്തില്‍ 5.7 ദശലക്ഷം ക്യുബിക് മീറ്റര്‍ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിലൂടെ ഒഴുകിയെത്തിയത്. 8 കിലോമീറ്ററോളം ഗതിമാറി സഞ്ചരിച്ചു. കഠിന പ്രയത്നത്തിനൊടുവിലേ ദൗത്യത്തിന് ഫലമുണ്ടാകൂ. കൈവരിയായ പുന്നപ്പുഴ ഇല്ലെങ്കിൽ ചാലിയാർ പൂർണമാകില്ലെന്നതിനാൽ വീണ്ടെടുപ്പ് പ്രധാനവുമാണ്..