ias

വകുപ്പുതല നടപടി നേരിടുന്ന എൻ.പ്രശാന്തിനെതിരെയുള്ള തുടർനടപടികളിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിർണായകമാകുക. ഹിയറിങ്ങിന്‍റെ അടക്കമുള്ള ഫയൽ ചീഫ്സെക്രെട്ടറി മുഖ്യമന്ത്രിക്കു കൈമാറും. നടപടികൾ അനുകൂലമല്ലെങ്കിൽ പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് സൂചന.  

 മുഖ്യമന്ത്രിയുടെ കൂടി നിർദ്ദേശപ്രകാരമായിരുന്നു എൻ പ്രശാന്തിനെ കേൾക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത് അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം നടന്ന കാര്യങ്ങൾ ആക്കി മുഖ്യമന്ത്രിക്ക് കൈമാറും തുടർനടപടികളിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും അന്വേഷണ കമ്മീഷനെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇതിനുശേഷമാകും തീരുമാനം ഉണ്ടാവുക. വ്യാജ ഫേസ്ബുക്ക് പോസ്റ്റ് അടക്കം ഉള്ളവയിൽ ജയതിലക് അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണമെന്നാണ് എൻ പ്രശാന്തിന്റെ ആവശ്യം. ഈ ആവശ്യങ്ങൾ അംഗീകരിക്കാതെ തനിക്കെതിരെയുള്ള തുടർ നടപടികളിലേക്ക് സർക്കാർ പോയാൽ അഡ്മിനിസ്ട്രീറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനാണ് പ്രശാന്തിന്റെ തീരുമാനം അങ്ങനെ വന്നാൽ വീണ്ടും നിയമ യുദ്ധത്തിലേക്ക് കാര്യങ്ങൾ പോകും. ഇപ്പോൾ തന്നെ ഐഎഎസ് തലപ്പത്ത് രണ്ട് ചേരികൾ രൂപപ്പെട്ടിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥന്മാരുടെ നിരയും രണ്ടാംനിര  ഉദ്യോഗസ്ഥന്മാരുടെ മറ്റൊരു നിരയും. പരസ്യ പ്രതികരണങ്ങളും പുകഴ്ത്തലുമൊക്കെ ഇതിന്റെ ഭാഗമാണ്. സർക്കാരിനും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയുന്നില്ല

ENGLISH SUMMARY:

The next steps in the disciplinary proceedings against N. Prasanth will depend heavily on the Chief Minister's stance. The file, including details of the hearing, will be handed over by the Chief Secretary. If the actions are unfavorable, Prasanth is likely to approach the Administrative Tribunal.