സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനെ പുകഴ്ത്തിയതിന്‍റെ പേരില്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോര് കടുപ്പിക്കുമ്പോള്‍ ദിവ്യ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്ന് പ്രശംസയുമായി സിപിഎം നേതാവ് എ.കെ.ബാലന്‍. ദിവ്യയ്ക്ക് ഔചിത്യമില്ലെന്ന് വി.എം.സുധീരന്‍ വിമര്‍ശിച്ചു. തനിക് ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുന്നത് പതിവാണെന്നും അത് പതയല്ലെന്നും കെ. മുരളീധരനെ ലക്ഷ്യമിട്ട് ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പരിഹാസ പോസ്റ്റിട്ടു.
കെ.കെ.രാഗേഷിനെ ദിവ്യ പ്രശംസിച്ചതില്‍ ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമണം തുടരുകയാണ്. IAS ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത് . ഔചിത്യമില്ലെങ്കില്‍പ്പിന്നെ എന്തുപറയാനാണെന്നു ദിവ്യയ്ക്കെതിരെ വി.എം.സുധീരന്‍ തുറന്നടിച്ചു.
ദിവ്യക്കെതിരെ കന്നാക്രമണത്തെ തടഞ്ഞ് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും . കെ.മുരളീധരന്‍ അവര്‍ക്കെതിരെ ഉന്നയിച്ചത് മ്ലേച്ഛമായ ഭാഷയെന്നും സഹപ്രവർത്തകന്റെ ഭാര്യയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഓർക്കണമായിരുന്നുവെന്നും എ.കെ.ബാലന്‍ പറഞ്ഞു. ദിവ്യ എസ്. അയ്യര്‍ക്കെതിരായ ആക്രമണത്തിന് പിന്നലെ ലക്ഷ്യം ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശബരിനാഥനാണന്ന് DYFI ദേശീയ അധ്യക്ഷന്‍ എ.എ.റഹീം പറഞ്ഞു.
കോൺഗ്രസിൽ നിന്നും സമൂഹ മാധ്യമങ്ങളിലും ഉയർന്നു വരുന്ന വിമർശനങ്ങളിൽ പതറാതെ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ദിവ്യ എസ്.അയ്യര്‍ വ്യക്തമാക്കി